ഗാനരചയിതാവും ഗായികയുമായ നീന ശബരീഷ് അവതരിപ്പിച്ച ‘എന്റെ ഗാനം” മഞ്ചേരി എഫ്.എമ്മിന്റെ യൂട്യൂബ് ചാനലിൽ.
Thursday, 11 October 2018
Wednesday, 10 October 2018
കോട്ടയ്ക്കൽ ടി.കെ.ചന്ദ്രശേഖരൻ ; ‘‘എന്റെ ഗാനം”.
കോട്ടയ്ക്കൽ ടി.കെ.ചന്ദ്രശേഖരൻ അവതരിപ്പിച്ച ‘‘എന്റെ ഗാനം”മഞ്ചേരി എഫ്.എമ്മിന്റെ യൂട്യൂബ് ചാനലിൽ.
Thursday, 13 September 2018
Monday, 10 September 2018
എന്റെ ഗാനം;അശ്വതി
പ്രമുഖ ചലച്ചിത്ര നിരൂപകനായ അശ്വതി(എ.പദ്മനാഭൻ)അവതരിപ്പിച്ച ‘എന്റെ ഗാനം’പരിപാടി യൂട്യൂബിൽ.
Wednesday, 5 September 2018
NATURAL SAMBAR POWDER(പ്രകൃതി സാമ്പാർക്കൂട്ട്)
CUISINE PROGRAMME OF AIR MANJERI FM IN YOUTUBE.
എങ്ങനെയുണ്ടാക്കാം,പ്രകൃതി സാമ്പാർക്കൂട്ട്?
Tuesday, 28 August 2018
സ്നേഹമഴ-1: പ്രളയാനന്തരകേരളത്തിന്റെ അതിജീവനത്തുടിപ്പുകൾ
സ്നേഹമഴ:
പ്രളയാനന്തരകേരളത്തിന്റെ അതിജീവനത്തുടിപ്പുകൾ
ജാതി-മത-വർഗ്ഗ വ്യത്യാസമില്ലാതെ, മാനവികതയുടെ മഹാമാതൃകകൾ സൃഷ്ടിക്കുകയാണു നമ്മളിപ്പോൾ.
കേരളത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള പ്രചോദനാത്മകമായ ഈ വർത്തമാനങ്ങളുമായി എല്ലാ ദിവസവും രാവിലെ 7 മണിയ്ക്ക് മഞ്ചേരി എഫ്.എമ്മിൽ കേൾക്കുക-സ്നേഹമഴ.
പുനപ്രക്ഷേപണം വൈകീട്ട് 6.45നു.
കേരളത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള പ്രചോദനാത്മകമായ ഈ വർത്തമാനങ്ങളുമായി എല്ലാ ദിവസവും രാവിലെ 7 മണിയ്ക്ക് മഞ്ചേരി എഫ്.എമ്മിൽ കേൾക്കുക-സ്നേഹമഴ.
പുനപ്രക്ഷേപണം വൈകീട്ട് 6.45നു.
Wednesday, 15 August 2018
തക്കാളിസൂപ്പ്-‘രസമുകുളം’-4
ഔഷധമൂല്യമുള്ള തക്കാളി സൂപ്പ് ഉണ്ടാക്കുന്നതെങ്ങനെ?’രസമുകുളം’പരിപാടി യൂറ്റ്യൂബിൽ.ആഖ്യാനം എസ്.ശാലിനി.
Wednesday, 1 August 2018
Tuesday, 31 July 2018
ENTE GANAM-P.P.SREEDHARANUNNI
പി.പി.ശ്രീധരനുണ്ണി അവതരിപ്പിച്ച “എന്റെ ഗാനം” മഞ്ചേരി എഫ്.എമ്മിന്റെ യൂട്യൂബ് ചാനലിൽ..
Monday, 30 July 2018
RASAMUKULAM-3:BEETROOT,CARROT JAM
MEDICINAL COOKING TIP BROADCAST IN 'RASAMUKULAM',THE DAILY PROGRAMME ON AIR MANJERI F.M.102.7.
RASAMUKULAM-3;CABBAGE SALAD
A CHAPTER FROM THE DAILY PROGRAMME 'RASAMUKULAM", BEING AIRED ON AIR MANJERI FM 102.7.
Friday, 27 July 2018
Sunday, 22 July 2018
Tuesday, 10 July 2018
ആർ.കെ.മലയത്ത് ; “എന്റെ ഗാനം”
പ്രശസ്ത മജീഷ്യനായ ആർ.കെ.മലയത്ത് അവതരിപ്പിച്ച “എന്റെ ഗാനം”,മഞ്ചേരി എഫ്.എമ്മിന്റെ യൂട്യൂബ് ചാനലിൽ.
Tuesday, 3 July 2018
ഏകസ്ഥ ഗുരുകുലങ്ങൾ;റേഡിയോ ഡോക്യുമെന്ററി
Ekastha gurukulangal',Dr B.R Ambedkar Media Award(2017)winning radio do...
‘‘ഏകസ്ഥ ഗുരുകുലങ്ങൾ”,(രചന,സംവിധാനം;ഡി.പ്രദീപ് കുമാർ)2017ലെ ഡോ.ബി.ആർ.അംബേദ്കർ മാദ്ധ്യമപുരസ്കാരം നേടിയ റേഡിയോ ഡോക്യുമെന്ററി മഞ്ചേരി എഫ്.എമ്മിന്റെ യൂട്യൂബ് ചാനലിൽ.
Thursday, 28 June 2018
Wednesday, 27 June 2018
Thursday, 14 June 2018
ഫുട്‌ബോൾ ബീറ്റ്‌സ് - Live!
റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ വിശേഷങ്ങൾ ശ്രോതാക്കളിലേക്കെത്തിക്കാൻ മഞ്ചേരി എഫ് എം ഒരുങ്ങിക്കഴിഞ്ഞു.
ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ആവേശം ത്രസിപ്പിച്ചു കൊണ്ട്, ജൂലൈ 16 വരെ ദിവസവും രാവിലെ 10.15 മുതൽ 10.58 വരെ പ്രത്യേക തത്സമയ പരിപാടി.
'ഫുട്‌ബോൾ ബീറ്റ്‌സ് ' എന്ന, 43 മിനിറ്റ് ദൈർഘ്യമുള്ള ഈ ലൈവ് പരിപാടിയിൽ ഓരോ ദിവസത്തേയും കളികളെക്കുറിച്ച് പ്രമുഖ സ്പോർട്ട്സ് ലേഖകരും കളിക്കാരും, ഒപ്പം ശ്രോതാക്കളും നടത്തുന്ന അവലോകനങ്ങൾ, അടുത്ത കളികളെയും ടീമുകളെയും കുറിച്ചുള്ള വിവരങ്ങൾ, ശ്രോതാക്കളുടെ പ്രതീക്ഷകൾ, പ്രവചനങ്ങൾ, ലോകകപ്പ് ചരിത്രത്തിലെ രസകരമായ സംഭവങ്ങളും പ്രമുഖരുടെ ഓർമകളും തുടങ്ങിയവ, സംഗീതത്തോടൊപ്പം, പ്രക്ഷേപണം ചെയ്യും.
കേരളത്തിലെ റേഡിയോ ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പ് ഫുട്‌ബോളിനെക്കുറിച്ച് മുക്കാൽ മണിക്കൂറോളം നീളുന്ന പ്രതിദിന ലൈവ് പ്രക്ഷേപണം ചെയ്യുന്നത്.
സെവിൽ ജിഹാൻ, മുനീർ ആമയൂർ എന്നീ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവുമാരുടെ നേതൃത്വത്തിലുള്ള അവതാരകരാണ് 'ഫുട്‌ബോൾ ബീറ്റ്‌സ്' തത്സമയ പ്രക്ഷേപണം നടത്തുന്നത്.
ഈ ലൈവ് പരിപാടിയിലേക്ക് വിളിക്കേണ്ട നമ്പറുകൾ: 0483 2777100, 2765446
14.06.2018 തീയതിയിലെ പരിപാടിയുടെ ശബ്ദലേഖനം
Tuesday, 12 June 2018
എന്റെ ഗാനം - 13.06.2018
13.06.2018ന് രാവിലെ 8.15നും രാത്രി 7.35 നും എന്റെ ഗാനം അവതരിപ്പിക്കുന്നത് അദ്ധ്യാപികയും എഴുത്തുകാരിയും ദേശാന്തര സഞ്ചാരിയുമായ നിഗാർ ബീഗം
Recording
Recording
Thursday, 7 June 2018
Tuesday, 5 June 2018
പരിസ്ഥിതി ദിനാചരണം ആകാശവാണിയിൽ...
ആകാശവാണിയിൽ മരം കിളിർപ്പിക്കും മാജിക്ക്
മഞ്ചേരി, ജൂൺ 5: അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൽ ആകാശവാണി അങ്കണത്തിൽ മജീഷ്യൻ സതീഷ് ബാബു മഞ്ചേരിയുടെ വ്യത്യസ്തമായ പരിസ്ഥിതി അവബോധ മാജിക്ക് അരങ്ങേറി. ’മരം, ഒരു വരം’ എന്നു പേരിട്ട ‘പ്രൊഡക്ഷൻ ട്രീ-മാജിക്കിൽ, കിറ്റിൽ നട്ട ഒരു കശുമാങ്ങ, മുളച്ച് തൈയായി വരുന്ന ജാല വിദ്യയാണു അവതരിപ്പിച്ചത്. നെല്ലിപ്പറമ്പ് സ്വദേശിയായ സതീഷ് ബാബു ഇത്തരം പുതുമയാർന്ന ബോധവൽക്കരണ മാജിക്കുകൾ അവതരിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി ദിനത്തിൽ മഞ്ചേരി മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവധർമ്മധാര പ്രവർത്തകർ, അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാൽപ്പാമരത്തൈകൾ നിലയത്തിൽ നട്ടു. മഠാധിപതി ബ്രഹ്മചാരിണി വരദാമൃതചൈതന്യയും, പ്രോഗ്രാം മേധാവി ഡി.പ്രദീപ് കുമാറും നേതൃത്വം നൽകി. സീനിയർ എഞ്ചിനിയറിങ്ങ് അസ്സിസ്റ്റന്റ് എം.ഉമർ, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് മുനീർ ആമയൂർ എന്നിവരും വൃക്ഷത്തൈകൾ നട്ടു.
മഞ്ചേരി, ജൂൺ 5: അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൽ ആകാശവാണി അങ്കണത്തിൽ മജീഷ്യൻ സതീഷ് ബാബു മഞ്ചേരിയുടെ വ്യത്യസ്തമായ പരിസ്ഥിതി അവബോധ മാജിക്ക് അരങ്ങേറി. ’മരം, ഒരു വരം’ എന്നു പേരിട്ട ‘പ്രൊഡക്ഷൻ ട്രീ-മാജിക്കിൽ, കിറ്റിൽ നട്ട ഒരു കശുമാങ്ങ, മുളച്ച് തൈയായി വരുന്ന ജാല വിദ്യയാണു അവതരിപ്പിച്ചത്. നെല്ലിപ്പറമ്പ് സ്വദേശിയായ സതീഷ് ബാബു ഇത്തരം പുതുമയാർന്ന ബോധവൽക്കരണ മാജിക്കുകൾ അവതരിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി ദിനത്തിൽ മഞ്ചേരി മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവധർമ്മധാര പ്രവർത്തകർ, അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാൽപ്പാമരത്തൈകൾ നിലയത്തിൽ നട്ടു. മഠാധിപതി ബ്രഹ്മചാരിണി വരദാമൃതചൈതന്യയും, പ്രോഗ്രാം മേധാവി ഡി.പ്രദീപ് കുമാറും നേതൃത്വം നൽകി. സീനിയർ എഞ്ചിനിയറിങ്ങ് അസ്സിസ്റ്റന്റ് എം.ഉമർ, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് മുനീർ ആമയൂർ എന്നിവരും വൃക്ഷത്തൈകൾ നട്ടു.
Monday, 28 May 2018
'ആ കത്തുകള്‍ മരിക്കുന്നില്ല.'
'ആ കത്തുകള്‍ മരിക്കുന്നില്ല.' എന്ന പേരിൽ 2010 ഒക്ടോബർ 23നു “വർത്തമാനം” ദിനപ്പത്രത്തിലെ ‘ദൃഷ്ടിപഥം’ എന്ന പ്രതിവാരകോളത്തിൽ എഴുതിയ ലേഖനം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.
തപാലിൽ വരുന്ന കത്തുകളും ഒപ്പം നവമാദ്ധ്യമങ്ങളിലെ പ്രതികരണങ്ങളും ഉൾപ്പെടുത്തി മഞ്ചേരി നിലയം ‘പരസ്പരം’എന്ന,30 മിനിറ്റ് ദൈർഘ്യമുള്ള പ്രതിവാരപ്രതികരണപരിപാടി പ്രക്ഷേപണം ചെയ്യുന്ന പശ്ചാത്തലത്തിൽ, ഈ കുറിപ്പ് എല്ലാവരും വായിച്ചുനോക്കുമല്ലോ?
രണ്ടു തലമുറകളുടെ അപൂർവ്വസമന്വയമാണു നമ്മുടെ നിലയവും ‘പരസ്പരം’ പരിപാടിയും.
ഡി.പ്രദീപ് കുമാർ
കഴിഞ്ഞ 18 വര്‍ഷമായി റേഡിയോനിലയത്തിലെ എന്റെ ദിനചര്യയിലെ മുടക്കമില്ലാത്ത ആദ്യ ഇനങ്ങളിലൊന്നാണു ശ്രോതാക്കളുടെ കത്തുകള്‍ വായിക്കുക എന്നത്.മിക്ക കത്തുകളും കാര്‍ഡിലാണു വരുന്നത്.ഇന്‍ലന്റിലും കവറിലുമുള്ളവ അപൂര്‍വ്വം.പണ്ടൊക്കെ മുന്നൂറും നാനൂറും കത്തുകള്‍ വന്നിരുന്നു.അടുത്തിടെ അത് ചുരുങ്ങി-ചുരുങ്ങി ഇരുപതും പത്തുമൊക്കെയായി.ചിലപ്പോഴെങ്കിലും അവ വിരളിലെണ്ണാവുന്നത് മാത്രമായി.ഇങ്ങനെ പോ യാൽ ഒരൊറ്റക്കത്തും ഞങ്ങളെത്തേടിയെത്താത്ത ദിവസം വന്നെത്തുമോ?
-.കാലം മാറുകയാണു.ചുവരെഴുത്തുകള്‍ ആ സൂചന നല്‍കുന്നുണ്ടു.
അടുത്തിടെ രണ്ടു പ്രമുഖപുരസ്കാരജേതാക്കളുടെ സിനിമകള്‍ക്കെങ്കിലും,ചില ഷോയ്ക്ക് ,ഒരൊറ്റ പ്രേക്ഷകന്‍ പോലും തീയറ്ററിലെത്താത്ത ദാരുണമായ ദുരന്തമുണ്ടായി.
ആശംസാപ്രസംഗകര്‍ മാത്രമടങ്ങിയ പുസ്തകപ്രകാശന ചടങ്ങുകള്‍ക്ക് ഞാന്‍ പലവട്ടം സാക്ഷിയാകേണ്ടിവന്നിട്ടുണ്ടു.കര്‍ണ്ണാടകശാസ്ത്രീയാസ്വാദകര്‍ ധാരാളമുള്ളതായി പറയപ്പെടുന്ന തൃപ്പൂണിത്തുറയിലെ കളിക്കോട്ടപാലസില്‍ ഒരു പ്രമുഖസംഗീതജ്ഞന്റെ കച്ചേരി കേള്‍ക്കാനെത്തിയത് വെറും എട്ടുപേരായിരുന്നു.എറണാകുളം ടൌണ്‍ ഹാളില്‍ അടുത്തിടെ ആനന്ദിനേയും എന്‍.എസ് മാധവനേയും ശ്രവിക്കാനെത്തിയ അതിശുഷ്കമായ സദസിനെക്കുറിച്ച് എം.വി.ബന്നി ആകുലപ്പെട്ടത് കൌതുകത്തോടെ വായിച്ചു.പത്തു പേരെങ്കിലും വന്നുവല്ലോ.മഹാഭാഗ്യം!താരനിബിഡമായ മെഗാഷോകള്‍ അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത് ഇതൊക്കെ ആര്‍ക്കുവേണം?
അഭിരുചികള്‍ മാറുകയാണു.ത്രീ-ജിയും ഈ-മെയിലും എസ്.എം.എസുമുള്ളപ്പോള്‍ ആരെങ്കിലും തപാല്‍ ഓഫീസില്‍ പോയി പോസ്റ്റ് കാര്‍ഡ് വാങ്ങി റേഡിയോ നിലയത്തിലേക്ക് കത്തെഴുതുമോ?
-എഴുതും എന്നാണു ഉത്തരം.ചിലര്‍ക്കെങ്കിലും ഇന്നും അതൊരു സംസ്കാരത്തിന്റെ, ജീവിതചര്യയുടെ ഭാഗമാണു .അവരില്‍ നല്ലൊരു ശതമാനം പേരും സമൂഹത്തിന്റെ താഴ്ന്ന ശ്രേണിയിലുള്ളവരാണു.കൂലിപ്പണിക്കാർ,മീന്‍ കച്ചവടക്കാർ,തയ്യല്‍ക്കാര്‍,സ്വര്‍ണ്ണപ്പണിക്കാര്‍,കടകളില്‍ നില്‍ക്കുന്നവര്‍,വീട്ടുവേലക്കാര്‍,കാഴ്ചവൈകല്യമുൾലവരടക്കമുള്ളഭിന്നശേഷിക്കാർ എന്നിങ്ങനെ സമൂഹത്തില്‍ അധികാരമോ പദവിയോ സമ്പത്തോ ഒന്നുമില്ലാത്ത സാധാരണക്കാര്‍.അവരുടെ ഉറ്റ സുഹൃത്തും വഴികാട്ടിയുമെല്ലാം റേഡിയോയാണു.അവര്‍ തങ്ങളുടെ കൊച്ചു-കൊച്ചു സന്തോഷങ്ങളും ആകുലതകളുമൊക്കെ മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ റേഡിയോ നിലയത്തിലേക്ക് മുടങ്ങാതെ കത്തുകളെഴുതുന്നു.പുറം ലോകവുമായി,സമൂഹവുമായി അവരെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഒറെയൊരു കണ്ണിയാണു റേഡിയോ.ശരിക്ക് വഴങ്ങാത്ത അക്ഷരങ്ങളിലൂടെ അവര്‍ സ്വയം ആവിഷ്ക്കരിക്കുകയാണു.
സമ്പൂര്‍ന്ന സാക്ഷരതായജ്ഞത്തിലൂടെ അക്ഷരത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് വന്നവരുടെ തുടര്‍വിദ്യാഭ്യാസവും സ്വയം പഠനവുമാണു ഈ കത്തെഴുത്ത് എന്ന് അറിയുമ്പോഴേ ഇതിന്റെ സാമൂഹികമാനങ്ങള്‍ വ്യക്തമാകൂ.ഈ സാധുക്കള്‍ക്ക് സധൈര്യം ആശയപ്രകാശനം നടത്താന്‍ പിന്നെ ഏതു മാദ്ധ്യമമാണുള്ളത്?അവര്‍ പത്രങ്ങളിലേക്കോ മാസികകളിലേക്കോ ചാനലുകളിലേക്കോ എഴുതാന്‍ തുനിയുകയില്ല.അതൊക്കെയും അവര്‍ക്ക് കൈയ്യെത്തിപ്പിടിക്കാനാകാത്തത്ര ഉയരത്തിലുള്ളവയാണെന്ന് അവര്‍ വിശ്വസിക്കുന്നു.അവരുടെ സന്ധ്യകളെ ടെലിവിഷന്‍ ചാനലുകള്‍ കൈയ്യടക്കിവെച്ചിട്ടുണ്ടാകാം.പക്ഷേ,അവരാരും ആ ചാനലുകളിലേക്ക് എസ്.എം.എസ് അയയ്ക്കുകയില്ല.ഫോണ്‍ ചെയ്യുക പോലുമില്ല.എന്തുകൊണ്ടെന്നാല്‍, അവ തങ്ങളുടെയൊക്കെ പരിധിക്കും അപ്പുറത്താണെന്ന് അവര്‍ കരുതുന്നു.‘ഇത് എന്റേതാണു’ എന്ന ബോധം - SENSE OF BELONGNESS - ഉണ്ടാക്കാന്‍ ഈ നവമദ്ധ്യമങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല.
അടുത്തിടെ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനായ ടി.എന്‍.ഗോപകുമാര്‍ സ്വാനുഭവങ്ങളെ മുന്നിര്‍ത്തി ഇത് പറയുകയുണ്ടായി.ഇന്നും ഒരോ നിലയത്തിലും ശ്രോതാക്കള്‍ ഹൃദയത്തിലേറ്റി നടക്കുന്ന റേഡിയോ അവതാരകര്‍ ധാരാളമുണ്ടു.അവര്‍ ഉണ്ടാക്കിയ ജനസ്വാധീനം മറ്റൊരു മാദ്ധ്യമത്തിലേയും ഒരു അവതാരകനോ അവതാരികക്കോ ഇന്നേവരെ ഉണ്ടാക്കാനായിട്ടില്ല.അതിനു ഇനിയും കഴിയുമെന്നു തോന്നുന്നില്ല.മോഹന്‍ലാലിനേയൊ മമ്മൂട്ടിയേയോ വെല്ലുന്ന താരമൂല്യമുള്ള ഗള്‍ഫിലെ ഒരു റേഡിയോ ജോക്കിയെപറ്റി അടുത്തിടെ അവിടത്തെ ഏഷ്യാനെറ്റ് റേഡിയോയിലെ വാര്‍ത്താവിഭാഗം തലവനും കവിയുമായ കുഴൂര്‍ വിത്സണ്‍ പറഞ്ഞത് ഓര്‍ത്തുപോവുകയാണു.
എവിടെയും ജനങ്ങളുടെ ഹൃദയത്തോടടുത്ത് നില്‍ക്കുന്ന മാദ്ധ്യമം റേഡിയോ തന്നെ. പക്ഷേ, പുതുകാലത്തിന്റെ മാദ്ധ്യമമായി അത് എഫ്.എമ്മില്‍ പുനരവതാരം നടത്തിയപ്പോള്‍ അതിന്റെ രൂപവും ഭാവവും അപ്പാടെ മാറി.മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും അടിപൊളി ചെത്ത് പാട്ടുകളും കൊച്ചുവര്‍ത്തമാനങ്ങളും വിറ്റുകളും കൊഞ്ചലുകളും കേള്‍പ്പിക്കുന്ന പുതിയ റേഡിയോ മറ്റൊരു മാദ്ധ്യമമാണു.അതിനു പഴയ മീഡിയം വേവ് റേഡിയോയുടെ,ആ പഴഞ്ചന്‍ പാട്ടുപെട്ടിയുടെ വിദൂര പ്രതിച്ഛായ പോലുമില്ല.അത് ചാനലുകളുമായി മത്സരിക്കുന്ന ഒരു കമേഴ്സ്യല്‍ എന്റെര്‍ടൈനെറാണു.അവിടേയ്ക്ക് മങ്ങിയ നിറമുള്ള,പോയകാലത്തിന്റെ തത്സ്വരൂപമായ തപാല്‍ കാര്‍ഡില്‍ എഴുതുന്ന ഈ കത്തുകള്‍ക്ക് എന്തു പ്രസക്തി?
-നോക്കുക; ഇതില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന സാംസ്കാരിക ചിഹ്നങ്ങള്‍ എന്തൊക്കെയാണെന്ന്!നഗരത്തിലെ തിരക്കിനിടയിലൂടെ പഴയൊരു കാലന്‍ കുട നിവര്‍ത്തിപ്പിടിച്ച് നടക്കുന്നയാള്‍ ഒരിക്കലും ഒരു ഐ.ടി.പ്രൊഫഷണലോ ബ്യൂറോക്രാറ്റോ ആകുകയില്ലല്ലോ.അവരുടെ വ്യവഹാര ചിഹ്നങ്ങള്‍ വ്യത്യസ്തമാണു.അതേ പോലെയാണു മീഡിയം വേവ് റേഡിയോ സ്റ്റേഷനു കത്തയക്കുന്നവരും എഫ്.എമ്മിനു എസ്.എം.എസോ മെയിലോ അയക്കുന്നവരും തമ്മിലുള്ള വ്യത്യാസം.അവര്‍ വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിലുള്ളവരാണു.അവരുടെ മാദ്ധ്യമവ്യവഹാരങ്ങള്‍ അതുകൊണ്ടു തന്നെ വ്യത്യസ്തങ്ങളാണു.തപാലില്‍ കത്തയക്കുന്നവരുടെ സാമൂഹിക ഇടപെടലുകള്‍ തുലോം പരിമിതമാണു.അവര്‍ ലോകത്തോടു സംസാരിക്കുന്നത് ഈ കാര്‍ഡുകളിലൂടെയാണു.
മറ്റുള്ളവര്‍ മാദ്ധ്യമപ്രളയത്തിനു നടുവില്‍ ജീവിക്കുന്നവരാണു.ഒരു നിമിഷാര്‍ദ്ധം കൊണ്ടു അവരുടെ ശബ്ദം ലോകമെമ്പാടുമെത്തും.തത്സമയചര്‍ച്ചകളിലൂടെ,അവയിലേക്ക് പ്രവഹിക്കുന്ന ഈ- മെയിലുകളിലൂടെ,പത്രമദ്ധ്യമങ്ങള്‍ക്കും അധികാരകേന്ദ്രങ്ങള്‍ക്കും നിരന്തരം നല്‍കുന്ന സന്ദേശങ്ങളിലൂടെ അവര്‍ തങ്ങളെതന്നെ സ്ഥാപിച്ചെടുക്കും.മാദ്ധ്യമങ്ങളുടെ വാര്‍ത്താവ്യവഹാരങ്ങളെ തന്നെ മാറ്റിമറിക്കും.തീരുമാനങ്ങളെ തങ്ങള്‍ക്കനുകൂലമാക്കിക്കി മാറ്റിയെഴുതിക്കും.അവര്‍ക്കെന്തിനു തപാലിനെ ആശ്രയിക്കണം?
തപാല്‍ ഓഫീസുകള്‍ പോലും ഇന്ന് ഇടത്തരക്കാര്‍ മുതല്‍ മുകളിലുള്ളവരുടെ നിത്യജീവിതത്തില്‍ വരുന്ന സാമൂഹിക സ്ഥാപനമല്ല.പഞ്ചായത്ത് ഓഫീസുകര്‍ വരെ മാദ്ധ്യമങ്ങള്‍ക്ക് അറിയിപ്പുകളയക്കാന്‍ കൊറിയര്‍ സര്‍വീസിനെ ആശ്രയിക്കുമ്പോള്‍,ലോകത്തെ ഏറ്റവും വിപുലവും കാര്യക്ഷമവുമായ തപാല്‍ ശൃംഖല ഊര്‍ദ്ധശ്വാസം വലിക്കാതെന്തു ചെയ്യും?പുതു തലമുറയ്ക്ക് തപാലിനെ തീരെ പരിചയമില്ല.അമിതമായ ചാര്‍ജ്ജ് ഈടാക്കുന്നതും ഒട്ടും കാര്യക്ഷമവും വിശ്വസനീയവുമല്ലാത്തതുമായ സ്വകാര്യകൊറിയറാണു ഇന്നിന്റെ ഫാഷന്‍.
പോസ്റ്റ്മാന്‍ പണ്ടു പ്രതീക്ഷയുടെ പ്രതിപുരുഷനായിരുന്നു.സന്തോഷവും സന്താപവും കൊണ്ടുവരുന്ന നല്ല ശമരിയാക്കാരനായിരുന്നു.ആരും കത്തയക്കാനില്ലെങ്കിലും എവിടുന്നോ ഒരു സന്തോഷവാര്‍ത്തയുമായി ഒരു നാള്‍ ഒരു തപാല്‍ എത്തുമെന്ന പ്രതീക്ഷയില്‍ നിത്യവും പോസ്റ്റ്മാന്റെ ബെല്ലടിക്ക് കതോര്‍ത്തിരുന്നവരുടെ നടാണിത്.
ഇന്ന് പ്രതാപങ്ങളെല്ലാം അസ്തമിച്ച്,അനാഥവും ഏകാന്തവുമായ വാര്‍ദ്ധക്യം തള്ളിനീക്കുന്നവരെ അനുസ്മരിപ്പിക്കുന്നു,നമ്മുടെ തപല്‍ ഓഫീസുകളും തപാല്‍ക്കാരും.പോസ്റ്റോഫീസുകളില്‍ മിക്കദിവസങ്ങളിലും സ്റ്റാമ്പില്ല;കവറില്ല;ഇന്‍ലന്റും കാര്‍ഡുമില്ല. ആകാശവാണിക്ക് കത്തെഴുതാനുള്ള കാര്‍ഡും തേടി പോസ്റ്റ് ഓഫീസുകള്‍ കയറി ഇറങ്ങിയ ഒരു ശ്രോതാവിന്റെ കത്ത് വന്നിരുന്നു.കാര്‍ഡിനു കടുത്ത ക്ഷാമമാണത്രേ.
റേഡിയോ നിലയത്തിലേക്കല്ലാതെ ഇക്കാലത്ത് ആരു കാര്‍ഡില്‍ കത്തയക്കും?കൊറിയറും സ്പീഡ്പോസ്റ്റും ഈ-മെയിലുമൊക്കെയുള്ളപ്പോല്‍ എന്തിനാണു ഈ പഴയ തപാല്‍ കാര്‍ഡ് എന്ന് ചോദിക്കുന്നവരുണ്ടാകും.ബുള്ളറ്റ് ട്രെയിനും ഫ്ലൈറ്റുമുള്ളപ്പോല്‍ നിങ്ങളെന്തിനാണു സൈക്കിളില്‍ സഞ്ചരിക്കുന്നത് എന്നു ചോദിക്കും പോലെയാണത്.അല്ലെങ്കില്‍,മൂന്നു നേരവും ചിക്കന്‍ഫ്രൈയും ബിരിയാണിയും കിട്ടുമ്പോള്‍ നിങ്ങളെന്തിനു കഞ്ഞി അന്വേഷിക്കുന്നു എന്നു ചോദിക്കും പോലെയാണത്.
അവരോടായി പറയട്ടെ- തന്റെ പ്രാകൃതമായ ഭാഷയില്‍ ,മിക്കപ്പോഴും അക്ഷരത്തെറ്റോടെ, റേഡിയോ നിലയത്തിനു ആഴ്ചതോറും കാര്‍ഡില്‍ കത്തയക്കുന്ന ഒരാള്‍ ചെയ്യുന്നത് ജനാധിപത്യപ്രക്രിയയില്‍ സക്രിയമായി ഇടപെടുക എന്ന മഹദ്കര്‍മ്മമാണു.ആ കത്തുകള്‍ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ഒരു വലിയവിഭാഗം ജനങ്ങളുടെ ഹൃദയത്തുടിപ്പുകളാണു.അവരുടെ നിസ്വനങ്ങളാണവ.
ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു,മനസില്‍ നിന്ന് ഒരിക്കലും മായാത്ത ആ രണ്ടു കത്തുകള്‍;
പാലക്കാട്ടെ ചിറ്റൂരിലെ വൈദ്യുതി എത്താത്ത ഒരു വിദൂര ഗ്രാമത്തില്‍ നിന്ന് പത്ത് വര്‍ഷം മുന്‍പ് കൊച്ചി നിലയത്തിലേക്ക് ഒരു അമ്മ എഴുതി;ഇത് ഒരു അപേക്ഷയാണു.കഴിഞ്ഞ ദിവസം രാത്രി 10 മണിമുതല്‍ 11 മണിവരെ വെച്ചതു പോലുള്ള പ്രേതഗാനങ്ങള്‍ ഇനിയും പ്രക്ഷേപണം ചെയ്യരുതേ.നെല്‍പ്പാടങ്ങള്‍ക്ക് നടുവിലുള്ള വീട്ടില്‍ ഞാനും മകളും മാത്രമേയുള്ളൂ താമസം.ചീവീടുകളുടെ ശബ്ദവും ഈ പ്രേതഗാനങ്ങളും കാരണം ഉറങ്ങാനേ കഴിഞ്ഞില്ല.....ഇപ്പോഴും പേടിയാണു.
മറ്റൊരു വീട്ടമ്മ എഴുതി;എന്റെ കുഞ്ഞുംനാളില്‍ റേഡിയോ കേട്ട് അമ്മ എനിക്കു പാടിത്തന്ന ഒരു താരാട്ടുപാട്ടുണ്ടു...എന്റെ മകനെ ആ പാട്ട്പാടിക്കേള്‍പ്പിച്ചാണു ഞാനുറക്കിയിരുന്നത്...അവന്‍ പോയി.ഒറ്റ മകനായിരുന്നു.ആ പാട്ട് ഇടയ്ക്കിടെ റേഡിയോയില്‍ കേള്‍ക്കുമ്പോഴൊക്കെ അവനെന്ത് സന്തോഷമായിരുന്നെന്നോ!അവന്റെ ഓര്‍മ്മയ്ക്കായി അവന്റെ പിറന്നാളിനു ആ താരാട്ടു പാട്ട് ഒരിക്കല്‍ കൂടി കേള്‍പ്പിക്കുമോ?
Wednesday, 9 May 2018
Saturday, 5 May 2018
മഞ്ചേരി ആകാശവാണി കുടുംബം
05.05.2018: ഇന്ന് മഞ്ചേരി ആകാശവാണി കുടുംബം നിലമ്പൂരിലേക്ക് ഒരു യാത്ര പോയി. തേക്കുമ്യൂസിയം, ബംഗ്ലാവ് കുന്ന്, കനോലി പ്ലോട്ട്, നിലമ്പൂർ കോവിലകം എന്നിവയായിരുന്നു സന്ദർശന സ്ഥലങ്ങൾ. കാഷ്വൽ അവതാരകൻ പി കെ വിനോദിന്റെ ഗൃഹപ്രവേശതോടനുബന്ധിച്ചുള്ള വിരുന്നിൽ പങ്കെടുക്കാനുള്ള യാത്രയാണ് ആകാശവാണി കുടുംബം ആഘോഷമാക്കിയത്.
Wednesday, 2 May 2018
സാന്ത്വന സ്പർശം 2018 - റേഡിയോ സെറ്റ് വിതരണം
"ഞങ്ങളും കൂടെയുണ്ട്" എന്ന് പ്രഖ്യാപിച്ച്, മന്ത്രി ഡോ. കെ.ടി ജലീലടക്കമുള്ള ജനപ്രതിനിധികൾ അപൂർവ്വമായ ഈ ഒത്തുചേരലിനെ അവിസ്മരണീയമാക്കി. റേഡിയോ സെറ്റുകളുടെ വിതരണോദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. തുടർന്ന്, മഞ്ചേരി എഫ്.എം.നിലയം പ്രോഗ്രാം മേധാവി ഡി.പ്രദീപ് കുമാറും ജനപ്രതിനിധികളും, രോഗികൾക്ക് റേഡിയോയും ബഡ്ഷീറ്റും പുതപ്പുകളുമടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു.

(അനുകരണീയമായ മാതൃകയാണു എളയൂർ പാലിയേറ്റീവ് സൊസൈറ്റി, റേഡിയോ സെറ്റുകളുടെ വിതരണത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റു സന്നദ്ധസംഘടനകൾക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അനുകരിക്കാവുന്നതാണു ഉദാത്തമായ ഈ മാതൃക.
വിവാഹം, വിവാഹവാർഷികം, പിറന്നാൾ, പരീക്ഷാവിജയം, ഗൃഹപ്രവേശം തുടങ്ങിയ വിശേഷാവസരങ്ങളിൽ പ്രിയപ്പെട്ടവർക്ക് റേഡിയോ സെറ്റുകൾ സ്നേഹസമ്മാനമായി നൽകാൻ മഞ്ചേരി നിലയം എല്ലാ പ്രിയപ്പെട്ട ശ്രോതാക്കളോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു).
Tuesday, 1 May 2018
വിചാരധാര - 27.04.2018 to 07.05.2018
മലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു.
**************************************
*27.04.2018 to 01.05.2018*
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ 80 ) മത് വാർഷികം പ്രമാണിച്ച് കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പും ചെറുകാട് സ്‌മാരക ട്രൂസ്റ്റും സംയുക്തമായി മാർച്ച് 29 ന് വണ്ടൂരിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധായകനും മാധ്യമപ്രവർത്തകനുമായ പി.ടി.കുഞ്ഞിമുഹമ്മദ് നടത്തിയ പ്രസംഗ ഭാഗങ്ങൾ.

*02.05.2018 to 07.05.2018*
ആഗോള പരിസ്ഥിതി സംഘടനയായ OISCA യുടെ മഞ്ചേരി ചാപ്റ്റർ മാർച്ച് 25ന് സംഘടിപ്പിച്ച യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ പി.ആർ.നാഥൻ നടത്തിയ പ്രസംഗ ഭാഗങ്ങൾ.
***************************************
ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻകൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.
*അയക്കേണ്ട വിലാസം*
വിചാരധാര
C/O സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122
E-mail: airmanjerifm@gmail.com
കൂടാതെ 80780 30302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.
Tuesday, 24 April 2018
പ്രക്ഷേപണ സമയം ഇടവേളകളില്ലാതെ... | ശനി, ഞായർ |
മഞ്ചേരി എഫ്.എം പ്രക്ഷേപണത്തിനു ശനിയും ഞായറും ഇനി ഇടവേളയില്ല
ആകാശവാണി മഞ്ചേരി നിലയത്തിൽ നിന്നു ശനിയാഴ്ചയും ഞായറാഴ്ച്ചയും ഇനി രാവിലെ 6.23 മുതൽ രാത്രി 10 മണി വരെ, ഇടവേളയില്ലാതെ പ്രക്ഷേപണം കേൾക്കാം.
എല്ലാ ദിവസവും രാവിലെ മുതൽ രാത്രി വരെ പ്രക്ഷേപണസമയം ദീർഘിപ്പിക്കുന്നതിന്റെ ആദ്യപടിയായാണു ഏപ്രിൽ 28 മുതൽ ശനിയും ഞായറും തുടർച്ചയായി പ്രക്ഷേപണം തുടങ്ങുന്നത്.
ശനിയാഴ്ച്ച ഉച്ച്യ്ക്ക് 1.02 മുതൽ പുതിയ സിനിമകളിലെ പാട്ടുകളുമായി,‘’നവഗീതങ്ങൾ”, 2.15നു പുതിയ ഹിന്ദി ചലച്ചിത്രഗാനങ്ങൾ, 3നു സംഘഗാനങ്ങൾ, ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.02നു മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളുമായി ”സണ്ടേ സെലെക്ഷൻസ്”, 2.15നു “നിറക്കൂട്ട്”(കലാ-സംസ്കാരിക സംഘടനകൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ), 3നു ചലച്ചിത്ര ശബ്ദരേഖ എന്നിവയാണു പുതിയ പരിപാടികളിൽ ചിലത്.
2006 ജനുവരി 28നു സായാഹ്ന പ്രക്ഷേപണം ആരംഭിച്ച മഞ്ചേരി എഫ്.എം നിലയം, കഴിഞ്ഞ വർഷം ജനുവരി 26നാണു പ്രഭാത പ്രക്ഷേപണം തുടങ്ങിയത്. മലപ്പുറം ജില്ലയിലും, പാലക്കാട്, വയനാട്, തൃശൂർ, കോഴിക്കോട്, നീലഗിരി തുടങ്ങിയ സമീപജില്ലകളിലെ ഭൂരിപക്ഷം സ്ഥലങ്ങളിലും സുവ്യക്തമായി ഈ നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം ലഭിക്കുന്നുണ്ട്.
പരസ്യ പ്രക്ഷേപണത്തിലൂടെ ഇക്കഴിഞ്ഞ സാമ്പത്തികവർഷം 8124293 രൂപയുടെ വരുമാനമുണ്ടാക്കി നിലയം റെക്കാർഡ് സ്ഥാപിച്ചു. ലക്ഷ്യമിട്ടതിന്റെ 108 ശതമാനമാണിത്.
സ്‌നേഹപൂർവ്വം,
ഡി.പ്രദീപ് കുമാർ
പ്രോഗ്രാം മേധാവി
9447181006
എല്ലാ ദിവസവും രാവിലെ മുതൽ രാത്രി വരെ പ്രക്ഷേപണസമയം ദീർഘിപ്പിക്കുന്നതിന്റെ ആദ്യപടിയായാണു ഏപ്രിൽ 28 മുതൽ ശനിയും ഞായറും തുടർച്ചയായി പ്രക്ഷേപണം തുടങ്ങുന്നത്.
ശനിയാഴ്ച്ച ഉച്ച്യ്ക്ക് 1.02 മുതൽ പുതിയ സിനിമകളിലെ പാട്ടുകളുമായി,‘’നവഗീതങ്ങൾ”, 2.15നു പുതിയ ഹിന്ദി ചലച്ചിത്രഗാനങ്ങൾ, 3നു സംഘഗാനങ്ങൾ, ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.02നു മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളുമായി ”സണ്ടേ സെലെക്ഷൻസ്”, 2.15നു “നിറക്കൂട്ട്”(കലാ-സംസ്കാരിക സംഘടനകൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ), 3നു ചലച്ചിത്ര ശബ്ദരേഖ എന്നിവയാണു പുതിയ പരിപാടികളിൽ ചിലത്.
2006 ജനുവരി 28നു സായാഹ്ന പ്രക്ഷേപണം ആരംഭിച്ച മഞ്ചേരി എഫ്.എം നിലയം, കഴിഞ്ഞ വർഷം ജനുവരി 26നാണു പ്രഭാത പ്രക്ഷേപണം തുടങ്ങിയത്. മലപ്പുറം ജില്ലയിലും, പാലക്കാട്, വയനാട്, തൃശൂർ, കോഴിക്കോട്, നീലഗിരി തുടങ്ങിയ സമീപജില്ലകളിലെ ഭൂരിപക്ഷം സ്ഥലങ്ങളിലും സുവ്യക്തമായി ഈ നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം ലഭിക്കുന്നുണ്ട്.
പരസ്യ പ്രക്ഷേപണത്തിലൂടെ ഇക്കഴിഞ്ഞ സാമ്പത്തികവർഷം 8124293 രൂപയുടെ വരുമാനമുണ്ടാക്കി നിലയം റെക്കാർഡ് സ്ഥാപിച്ചു. ലക്ഷ്യമിട്ടതിന്റെ 108 ശതമാനമാണിത്.
സ്‌നേഹപൂർവ്വം,
ഡി.പ്രദീപ് കുമാർ
പ്രോഗ്രാം മേധാവി
9447181006
Sunday, 22 April 2018
വിചാരധാര - 23.04.2018 to 26.04.2018
മലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ -സാഹിത്യ - സാംസ്‌കാരിക - പാരിസ്ഥിതിക പരിപാടികളിലെ പ്രസക്തമായ പ്രഭാഷണങ്ങളുടെ ശബ്ദലേഖനങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഉൾപ്പെടുത്തുന്നു.
**************************************
*23.04.2018 & 24.04.2018*
*കോട്ടക്കൽ ആയുർവേദ കോളേജിന്റെ ശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ചു മാർച്ച് 6ന് സംഘടിപ്പിച്ച സെമിനാറിൽ "കവിതയിലെ വൈദ്യം -ഒരു മലയാളന്വേഷണം" എന്ന വിഷയത്തിൽ കവി പി.എൻ.ഗോപീകൃഷ്ണൻ നടത്തിയ പ്രഭാഷണം.*
*25.04.2018 & 26.04.2018*
*കോട്ടക്കൽ ആയുർവേദ കോളേജിന്റെ ശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ചു മാർച്ച് 6ന് സംഘടിപ്പിച്ച സെമിനാറിൽ "മണിപ്രവാള സാഹിത്യത്തിലെ വൈദ്യം" എന്ന വിഷയത്തിൽ ചരിത്രകാരനും അധ്യാപകനുമായ ഡോ.കേശവൻ വെളുത്താട്ട് നടത്തിയ പ്രഭാഷണം.*
***************************************
ഇത്തരത്തിലുള്ള പരിപാടികളെ കുറിച്ചുള്ള മുൻകൂർ അറിയിപ്പുകളോ നടന്നു കഴിഞ്ഞ പരിപാടികളിലെ പ്രക്ഷേപണ യോഗ്യമായ ശബ്ദലേഖനങ്ങളോ സംഘാടകർക്ക് നേരിട്ട് അയക്കാവുന്നതാണ്.
*അയക്കേണ്ട വിലാസം*
വിചാരധാര
C/O സ്റ്റേഷൻ ഡയറക്ടർ
ആകാശവാണി
മഞ്ചേരി 676122
E-mail: airmanjerifm@gmail.com
കൂടാതെ 80780 30302 എന്ന വാട്സ്ആപ് നമ്പറിലും അയക്കാവുന്നതാണ്.
Saturday, 21 April 2018
| കുട്ടി റോക്സ് - കൊഞ്ചും മൊഴിയഴക്! - ആദ്യ എപ്പിസോഡ് | 22.04.2018 |
ഇനി മുതൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 4.02 മുതൽ 5 മണി വരെ കൊച്ചു കൂട്ടുകാർക്കായി പുതിയ തത്സമയ ഫോൺ-ഇൻ ചലച്ചിത്രഗാന പരിപാടി ,"കുട്ടി റോക്സ്".
ആദ്യ എപ്പിസോഡിന്റെ ശബ്ദലേഖനം [22.04.2018]
Friday, 20 April 2018
തക്ഷൻകുന്ന് സ്വരൂപം - റേഡിയോ നാടകം
2016ലെ വയലാർ അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയ, യു.കെ.കുമാരന്റെ "തക്ഷൻകുന്ന് സ്വരൂപം'' എന്ന നോവലിന്റെ റേഡിയോ നാടകാവിഷ്കാരം ഇന്ന് മഞ്ചേരി എഫ്.എം നിലയത്തിൽ ആരംഭിക്കുന്നു.
ശനി, ഞായർ ദിവസ്സങ്ങളിൽ രാത്രി 9.30 മുതൽ 10 മണി വരെ ഈ നാടകം കേൾക്കാം.
സംവിധാനം: മാത്യു ജോസഫ്
നാടകാവിഷ്കാരം: ഹുസൈൻ കാരാടി.
പയ്യോളി ഗ്രാമത്തിന്റേയും തക്ഷൻ കുന്ന് അങ്ങാടിയുടേയും അവിടുത്തെ മനുഷ്യരുടേയും ഇതിഹാസമാനമുള്ള ദേശചരിത്രമാണ് ' തക്ഷൻകുന്ന് സ്വരൂപം'.
ശനി, ഞായർ ദിവസ്സങ്ങളിൽ രാത്രി 9.30 മുതൽ 10 മണി വരെ ഈ നാടകം കേൾക്കാം.
സംവിധാനം: മാത്യു ജോസഫ്
നാടകാവിഷ്കാരം: ഹുസൈൻ കാരാടി.
പയ്യോളി ഗ്രാമത്തിന്റേയും തക്ഷൻ കുന്ന് അങ്ങാടിയുടേയും അവിടുത്തെ മനുഷ്യരുടേയും ഇതിഹാസമാനമുള്ള ദേശചരിത്രമാണ് ' തക്ഷൻകുന്ന് സ്വരൂപം'.
Thursday, 19 April 2018
ജി. ഹിരൺ - ഒന്നാം ചരമവാർഷികം
ദീർഘകാലം കോഴിക്കോട് നിലയത്തിലും പ്രവർത്തിച്ച അദ്ദേഹമാണു, മഞ്ചേരി നിലയം 2017 ജനുവരി 26നു പ്രഭാതപ്രക്ഷേപണം ആരംഭിച്ചപ്പോൾ
പ്രക്ഷേപണം ചെയ്തു തുടങ്ങിയ മനോഹരമായ അവതരണ ഗാനം എഴുതിയത്.
മഞ്ചേരി നിലയം ആദ്യമായി, അഖിലകേരള റേഡിയോ നാടകോത്സവത്തിൽ പ്രക്ഷേപണം ചെയ്തത്, അദ്ദേഹമെഴുതി, സംവിധാനം ചെയ്ത,’മഹാകവി മോയിൻകുട്ടി വൈദ്യർ”എന്ന നാടകമായിരുന്നു. മാപ്പിളപ്പാട്ടിന്റെ ആത്മാവ് കണ്ടെത്തിയ “മൊഞ്ചും മൊഴിയും” എന്ന ഗവേഷണാത്മകവും സുദീർഘവുമായ പ്രക്ഷേപണപരമ്പര അദ്ദേഹത്തിന്റെ മറ്റൊരു വിലപ്പെട്ട സംഭാവനയാണു.
ജി.ഹിരണിന്റെ കവിതകൾ സമാഹരിച്ച ആദ്യഗ്രന്ഥം, "മനോഗതം" ഏപ്രിൽ 30ന് ഇടപ്പള്ളി ചങ്ങമ്പുഴപാർക്കിൽ പ്രകാശിതമാകും.
പ്രക്ഷേപണരംഗത്തെ മഹാപ്രതിഭകളിലൊരാളാിരുന്ന ജി.ഹിരണിനെ ആദരപൂർവ്വം മഞ്ചേരി നിലയം അനുസ്മരിക്കുന്നു..
Monday, 16 April 2018
വിഷുദിനത്തിലെ പ്രത്യേക പരിപാടികൾ
15.04.2018 വിഷുദിനത്തിൽ മഞ്ചേരി എഫ്.എം ഒരുക്കിയ വൈവിദ്ധ്യമാർന്ന പരിപാടികളിലൂടെ...
സുഭാഷിതം
-------------
അവതരണം: ശ്രീ. മണമ്പൂർ രാജൻബാബു
പ്രഭാതഗീതം
------------
പാടിയത്: കെ.എസ് ചിത്രയും സംഘവും
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: എം ജയചന്ദ്രൻ
എഫ്.എം ശുഭദിനം - ചരിത്രപഥം
------------------
എഫ്.എം ശുഭദിനം - ചിന്താവിഷയം
------------------
മധുരം ഗീതം
-------------
ആലാപനം: ഭാവനാ രാധാകൃഷ്ണൻ
ഗാനരചന: ആർ.കെ ദാമോദരൻ സംഗീതം: വി. ദക്ഷിണാമൂർത്തി.
ഇന്നത്തെ ഗാനം
--------------------------
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...
ചിത്രം: കൊട്ടാരം വിൽക്കാനുണ്ട്
ആലാപനം: കെ.ജെ. യേശുദാസ്
ഗാനരചന: വയലാർ, സംഗീതം: ജി ദേവരാജൻ
ആയുരാരോഗ്യം
----------------
ഇലക്കറികളും സ്ത്രീകളും
ഡോ: എം സിജിൻ
കാവ്യധാര
-----------
വൈലോപ്പിള്ളി ശ്രീധരമേനോന്റെ വിഷുക്കണി എന്ന കവിതയിൽ നിന്നും ചില ഭാഗങ്ങൾ. ചൊല്ലുന്നത് ടി.പി വിനയ് കുമാർ.

ജാഗ്രത
---------
വിദ്യാർത്ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച്.
മലപ്പുറം ആർ.ടി.ഒ - കെ.സി മാണി സംസാരിക്കുന്നു.
പാട്ടുപൊലിമ
-------------
എസ്.വി പീർമുഹമ്മദും ഷൈലജയും പാടിയ മാപ്പിളപ്പാട്ട്.
ജീന്ന് പാറുന്നു മലനാട്ടിൽ...
രസമുകുളം - വിഷു സ്‌പെഷ്യൽ
-----------------
അവതരണം: ശാലിനി എസ്.
ഹാസ്യനിലവറ
-------------
വിഷു സ്‌പെഷ്യൽ ചിത്രമഞ്ജരി - ഫോൺ-ഇൻ-പരിപാടി
-----------------------------------
അവതാരകൻ: ടി.പി വിനയ് കുമാർ.
വിഷു സ്‌പെഷ്യൽ - മഴവില്ല്
------------------
തളിർക്കും കിനാക്കൾ
------------
തീയിൽ കുരുത്തവൻ അബ്ദുറഹ്മാൻ. 1997ൽ പത്താം ക്‌ളാസിൽ തോറ്റു, ഇംഗ്ലീഷിന് കിട്ടിയത് മൂന്ന് മാർക്ക്! ആകെ കിട്ടിയത് അറുനൂറിൽ 170 മാർക്ക്! പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദത്തിനു ഒന്നാം റാങ്ക്. എന്നാൽ ഇന്ന് ഈ മങ്കട സ്വദേശി ജോലി ചെയ്യുന്നത് ചിറ്റൂർ ഗവ:കോളേജിൽ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയാണ്. സ്വപ്രയത്‌നം കൊണ്ട് ഫീനിക്സ് പക്ഷിയായി ഉയർന്ന ഈ ചെറുപ്പക്കാരന്റെ കഥയാണ് ഞായറാഴ്ച(15-4-18) രാവിലെ 10 മണിക്ക് "തളിർക്കും കിനാക്കളി"ൽ.
സ്‌ക്രിപ്റ്റ്, സംവിധാനം: മുനീർ ആമയൂർ
സാങ്കേതിക സഹായം: ഇ.എം ഷജീർ

യുവവാണി - ഗസലുകളെക്കുറിച്ച്...
------------------
-----------
വൈലോപ്പിള്ളി ശ്രീധരമേനോന്റെ വിഷുക്കണി എന്ന കവിതയിൽ നിന്നും ചില ഭാഗങ്ങൾ. ചൊല്ലുന്നത് ടി.പി വിനയ് കുമാർ.

ജാഗ്രത
---------
വിദ്യാർത്ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച്.
മലപ്പുറം ആർ.ടി.ഒ - കെ.സി മാണി സംസാരിക്കുന്നു.
പാട്ടുപൊലിമ
-------------
എസ്.വി പീർമുഹമ്മദും ഷൈലജയും പാടിയ മാപ്പിളപ്പാട്ട്.
ജീന്ന് പാറുന്നു മലനാട്ടിൽ...
രസമുകുളം - വിഷു സ്‌പെഷ്യൽ
-----------------
അവതരണം: ശാലിനി എസ്.
ഹാസ്യനിലവറ
-------------
വിഷു സ്‌പെഷ്യൽ ചിത്രമഞ്ജരി - ഫോൺ-ഇൻ-പരിപാടി
-----------------------------------
അവതാരകൻ: ടി.പി വിനയ് കുമാർ.
വിഷു സ്‌പെഷ്യൽ - മഴവില്ല്
------------------
തളിർക്കും കിനാക്കൾ
------------
തീയിൽ കുരുത്തവൻ അബ്ദുറഹ്മാൻ. 1997ൽ പത്താം ക്‌ളാസിൽ തോറ്റു, ഇംഗ്ലീഷിന് കിട്ടിയത് മൂന്ന് മാർക്ക്! ആകെ കിട്ടിയത് അറുനൂറിൽ 170 മാർക്ക്! പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദത്തിനു ഒന്നാം റാങ്ക്. എന്നാൽ ഇന്ന് ഈ മങ്കട സ്വദേശി ജോലി ചെയ്യുന്നത് ചിറ്റൂർ ഗവ:കോളേജിൽ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയാണ്. സ്വപ്രയത്‌നം കൊണ്ട് ഫീനിക്സ് പക്ഷിയായി ഉയർന്ന ഈ ചെറുപ്പക്കാരന്റെ കഥയാണ് ഞായറാഴ്ച(15-4-18) രാവിലെ 10 മണിക്ക് "തളിർക്കും കിനാക്കളി"ൽ.
സ്‌ക്രിപ്റ്റ്, സംവിധാനം: മുനീർ ആമയൂർ
സാങ്കേതിക സഹായം: ഇ.എം ഷജീർ

യുവവാണി - ഗസലുകളെക്കുറിച്ച്...
------------------
"ശ്രീകൃഷ്ണപുരത്തെ വിശേഷങ്ങൾ"
------------------------
2016-17 വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള "സ്വരാജ് ട്രോഫി" കരസ്ഥമാക്കിയ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം പഞ്ചായത്തിനെക്കുറിച്ചുള്ള പ്രത്യേകപരിപാടി.
നാടക ഗാനങ്ങൾ
----------
റേഡിയോ സ്മരണകൾ
----------------------
ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ സി.പി രാജശേഖരൻ
വിഷു സ്‌പെഷ്യൽ - എന്റെ ഗാനം
--------------------------------
കവിയും ഗാനരചയിതാവുമായ ശ്രീ. പി.പി ശ്രീധരനുണ്ണി അവതരിപ്പിക്കുന്നു.
------------------------
2016-17 വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള "സ്വരാജ് ട്രോഫി" കരസ്ഥമാക്കിയ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം പഞ്ചായത്തിനെക്കുറിച്ചുള്ള പ്രത്യേകപരിപാടി.
നാടക ഗാനങ്ങൾ
----------
റേഡിയോ സ്മരണകൾ
----------------------
ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ സി.പി രാജശേഖരൻ
വിഷു സ്‌പെഷ്യൽ - എന്റെ ഗാനം
--------------------------------
കവിയും ഗാനരചയിതാവുമായ ശ്രീ. പി.പി ശ്രീധരനുണ്ണി അവതരിപ്പിക്കുന്നു.
Thursday, 12 April 2018
നിലമ്പൂർ-നഞ്ചൻകോഡ് റെയിൽപ്പാത: സാധ്യതകളും വെല്ലുവിളികളും | തത്സമയ ചർച്ച |
'നിലമ്പൂർ-നഞ്ചൻകോഡ് റെയിൽപ്പാത: സാധ്യതകളും വെല്ലുവിളികളും'
പരിപാടിയിൽ പങ്കെടുക്കാനായി ശ്രോതാക്കൾ വിളിക്കേണ്ട നമ്പർ: 0483 2777100.
വിളിക്കേണ്ട സമയം: രാവിലെ 10.30 മുതൽ 12 മണി വരെ.
പങ്കെടുക്കുന്നവർ:
എം ഐ ഷാനവാസ് MP, അഡ്വ:എം ഉമ്മർ MLA, പി വി അൻവർ MLA, സി കെ ശശീന്ദ്രൻ MLA, ഐ സി ബാലകൃഷ്ണൻ MLA, ഡോ:ബിജു നൈനാൻ (ജനറൽ സെക്രട്ടറി, നിലമ്പൂർമൈസൂർ റെയിൽവേ ആക്ഷൻ കൗൺസിൽ), ജോഷ്വാ കോഷി (കൺവീനർ, നിലമ്പൂർ വികസന സമിതി), യു നരേന്ദ്രൻ (പ്രസിഡന്റ്, മർച്ചന്റ് അസോസിയേഷൻ)
മറ്റു പ്രമുഖ വ്യക്തികളും പരിപാടിയിൽ പങ്കെടുക്കും.
നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത - സാധ്യതകളും വെല്ലുവിളികളും - 13.04.2018ന് നടന്ന തത്സമയ ചർച്ചയുടെ ശബ്ദലേഖനം.
Monday, 9 April 2018
തളിര്ക്കും കിനാക്കൾ
ജീവിതം പൊരുതി വിജയിക്കാനുള്ളതാണെന്ന് തെളിയിച്ചവരെ പരിചയപ്പെടുത്തുന്ന മഞ്ചേരി എഫ് എമ്മിന്റെ പ്രതിവാര പരിപാടിയാണ് "തളിർക്കും കിനാക്കൾ". മഞ്ചേരി നിലയത്തിലെ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് ആയ മുനീർ ആമയൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ പരമ്പരക്ക് എഞ്ചിനീയറിംഗ് അസിസ്റ്റന്റ് ഇ എം ഷജീർ ആണ് സാങ്കേതികസഹായം ഒരുക്കുന്നത്. എല്ലാ ഞായറാഴ്ചയും രാവിലെ 10 മണി മുതൽ 11 മണി വരെ പ്രക്ഷേപണം ചെയ്യുന്ന ഈ പരിപാടിയിൽ തോരപ്പ മുസ്തഫ, സി എച് മാരിയത്, റയീസ് ഹിദായ, ജോമി, ഉബൈസ് സൈനുലാബ്ദീൻ തുടങ്ങിയ ഒരുപാടാളുകൾ ശ്രോതാക്കൾക്ക് ഊർജം പകർന്നിട്ടുണ്ട്. ഇവരില് ചിലരുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന നാടകീയമായ ഒരു ഡോക്യുമെന്ററി ഈ പരമ്പരയിൽ ഒരിക്കൽ പ്രത്യേകപരിപാടിയായി പ്രക്ഷേപണം ചെയ്തിരുന്നു. അതിന്റെ തിരക്കഥ നിങ്ങൾക്കിവിടെ വായിക്കാം.
Scene-1
സ്ഥലം: കുറ്റിപ്പുറം റെയിൽവേസ്റ്റേഷനടുത്ത ഒറ്റപ്പെട്ട ഒരിടം.
സമയം: പുലര്ച്ചെ 5 മണി.
(ദൂരെ നിന്ന് ട്രെയിനിന്റെ ശബ്ദം കേള്ക്കുന്നു. ചാക്കോച്ചൻ ആത്മഹത്യ ചെയ്യാനായി റെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ട ഒരിടത്ത് തല വച്ച് കിടക്കുന്നു.)
ഇനി ഒരു നിമിഷം കൊണ്ട് തീരുമല്ലോ എന്റെയീ നശിച്ച ജീവിതം.
(ട്രെയിൻ അടുത്തടുത്ത് വരുന്നു. പശ്ചാത്തലത്തിൽ പല വിധ ശബ്ദങ്ങൾ. - ചാക്കോച്ചന്റെ ചിന്തകൾ)
മാറിക്കോളി, മാറിക്കോളി വണ്ടി വരുന്നു. മാറിക്കോളി എന്താങ്ങള് ചെയ്തത് എ. ഒരിത്തിരി വൈകിയിരുന്നെങ്കിൽ തലയരഞ്ഞുപോകില്ലായിരുന്നോ! അല്ലാന്ന് നിങ്ങൾ എന്തിനുള്ള പുറപ്പാടാ?
(വലിയ ശബ്ദത്തിൽ ട്രെയിൻ കടന്നു പോകുന്നു.)
………. : നിങ്ങൾ ആരാ എന്റെ കാര്യം നോക്കാൻ. ഒന്ന് മരിക്കാനും സമ്മതിക്കില്ലാ അല്ലേ...
............: നിങ്ങൾ ഒന്ന് സബൂറാകൂന്നെ. അല്ലാ ചങ്ങായി നിങ്ങൾ എന്റെ മുമ്പിൽ കടന്നു മയ്യത്തായാ, ഞാനും കൂടെ അതിനു സമാധാനം പറയേണ്ടി വരില്ലെ.
...........: അല്ലാ എന്താപ്പാ പ്രശ്നം
...........: എന്റെ പ്രശ്നം അറിഞ്ഞിട്ടു നിനക്കെന്താ... പരിഹരിച്ചു തരാൻ പറ്റുമോ നിനക്ക്.
……….: ആ നമുക്കൊന്നു നോക്കാലോ, അല്ലാ എന്താ ങ്ങളെ പേര്?
……….: ചാക്കോ, ചാക്കോച്ചൻ എന്ന് വിളിക്കും.
……….: ആ, അപ്പോ ചാക്കോച്ചാ.. ങ്ങള് വരി. ങ്ങള് ബരീന്ന്. മ്മക്ക് കുറച്ച് നേരം അവിടെ ഫ്ലാറ്റ്ഫോമിൽ പോയിരിക്കാം. ആ ബരീ ബരീ
(രണ്ട് പേരും പ്ലാറ്റ്ഫോമിലേക്ക് നടക്കുന്നു.)
..........: അല്ലാ ചാക്കോച്ചാ, ഞ് പറയി എന്താപ്പോ മരിക്കാനൊക്കെ തോന്നാൻ മാത്രം ഉണ്ടായത്. ഏ...
……….: അത് പറഞ്ഞിട്ടെന്താ കാര്യം. എങ്ങനെയെങ്കിലും ഒന്ന് മരിച്ചു കിട്ടിയാൽ മതിയായിരുന്നു.
(കരയുന്നു)
(സഹീർ ചാക്കോച്ചന്റെ പുറത്തു തട്ടുന്നു)
……….: അയ്യ അയ്യോ... നിങ്ങള് ഒന്ന് സമാധാനപ്പെടീം
……….: എല്ലാം കൈവിട്ടു പോയി. അന്തസ്സായി കഴിഞ്ഞാ ഇരുന്നത്. എന്തോ കാലക്കേടിനു, അടുത്ത കാലത്ത് കൈവെച്ചതെല്ലാം ഒന്നൊന്നായി പൊളിഞ്ഞു. ഒന്നും പച്ച പിടിക്കുന്ന ലക്ഷണമില്ല. കൂടെ ഉള്ളവരൊക്കെ വെച്ചടി വെച്ചടി കയറിപ്പോക്വാ.
ഈ ഞാൻ അല്പം കൃഷിയുമായി ഒതുങ്ങിക്കൂടാന്നു വെച്ചാൽ ഓരോന്നാലോചിച്ചു ഒരു സുഖവും ഇല്ല. മടുത്തു.
(വാക്കുകൾ മുറിഞ്ഞ് വിതുമ്പുന്നു.)
..........: ഏ.. നിങ്ങൾ കരയല്ലെ ചാക്കോച്ചാ... കരയല്ലെ, നമ്മൾ ഉണ്ട് നിങ്ങളുടെ കൂടെ.. ആ..
……….: എനിക്കെങ്ങനെയെങ്കിലും ഒന്നു മരിച്ചാൽ മതി.
(വിതുമ്പിക്കരയുന്നു.)
……….: ചാക്കോച്ചാ.. നിങ്ങളുടെ വിഷമം എനിക്ക് നന്നായിട്ടു മനസ്സിലാകും. മരിച്ചാൽ പിന്നെ അതൊന്നും അറിയണ്ടല്ലോ.
..........: ഉം.. നിങ്ങളൊരു കാര്യം ചെയ്യ്, മരിക്കുന്നതും ജീവിക്കുന്നതുമൊക്കെ നിങ്ങളുടെ കൈയിന്മേൽ തന്നെ. എന്നാലും, ഒരു കാര്യം ഞാൻ പറയട്ടെ
……….: എന്താ !
...........: ഇന്നൊരു ഒറ്റ ദിവസം നിങ്ങൾ എന്റെ കൂടെ ഒന്ന് വരണം. എന്റേൽ കാറുണ്ട്. ഞമ്മക്കൊന്നു കറങ്ങി വരണം. എന്തേയ്
………..: (പുച്ഛത്തോടെ) മരിക്കാൻ പോകുന്നതിനെന്തിനാ നിങ്ങളുടെ കൂടെ വരുന്നേ !
...........: എന്റെ ചാക്കോച്ചാ... ഇപ്പൊ സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളൂ. രാത്രി 10 മണിയാമ്പോഴത്തേക്കും ഞാൻ നിങ്ങളെ ഇവിടെത്തന്നെ കൊണ്ടാക്കാം. ഇങ്ങളൊന്ന് ബരീന്ന്.
..........:ശരി വരാം. ഇങ്ങടെ ഒരു ആഗ്രഹമല്ലേ
..........ഹാ എന്നാ ഇങ്ങള് ബരി ബരീം... ഇങ്ങള് കാറിലേക്ക് കേറിക്കോളീൻ കേറി ചാക്കോച്ചാ..
(രണ്ട് പേരും കാറിൽ കയറുന്നു. കാർ സ്റ്റാര്ട്ട് ചെയ്യുന്നു.)
(കാർ റോഡിലൂടെ പോകുന്ന ശബ്ദം), അമ്മയും നന്മയും ഒന്നാണ്.........റേഡിയോയിൽ ഗാനശകലം
……….നോക്ക് ആ മരങ്ങള് കണ്ടോ, എന്റെ ജീവിതത്തിലേ പോലെ തന്നെ ഇലകളൊക്കെ കൊഴിഞ്ഞ് എല്ലാം നഷ്ടപ്പെട്ട്, എല്ലാം നഷ്ടപ്പെട്ട് ഒറ്റയാനായ ഒരു മരം.
.......... ഇന്റെ ചാക്കോച്ചാ ഇങ്ങളെന്താ ചിന്തിക്കുന്നേ ഒരു രണ്ട് മൂന്ന് മാസം കഴിഞ്ഞിക്ക്ണ് ന്ന് വച്ചാൽ ആ മരം നിറയെ പൂക്കൂലേ
ചാക്കോച്ചൻ: നഷ്ടപ്പെട്ടതെല്ലാം പൂർവ്വാധികം ഭംഗിയോടെ തിരിച്ചു വരുന്നോ
..........ഇങ്ങടെ മുഖമൊന്നു തെളിയിണില്ലല്ലോ. എത്രയായിട്ടെന്താ ഇങ്ങടെ മുഖം തെളിയാത്തേ
ചാക്കോച്ചൻ: ഷഹീറേ, എവിടെ, എവിടേക്കാ ഇനി യാത്ര
സഹീർ: മ്മടെ മലപ്പുറത്തുള്ള കോഡൂരിലേക്ക്
< Transmission Music>
Narration : 1
മലപ്പുറം കോഡൂർ സ്വദേശി മുസ്തഫയെക്കാണാനാണ് അവരുടെ ഈ യാത്ര.
ഇരുപത്തിയേഴാം വയസ്സിൽ ഒരു വാഹനാപകടത്തിൽ ശരീരത്തിന്റെ 95% ചലനശേഷിയും നഷ്ടപ്പെട്ടിട്ടും, ആത്മവിശ്വാസത്തിന്റെ കരുത്തിൽ മുസ്തഫ നടന്നു കയറിയ വഴികൾ ഏവരെയും വിസ്മയിപ്പിക്കും. ഭിന്നശേഷിയുള്ളവര്ക്കായി കൈകൾ മാത്രം ഉപയോഗിച്ച് പ്രവര്ത്തിക്കാവുന്ന, ഓടിക്കാവുന്ന കാറുകൾ നിര്മ്മിച്ച വ്യക്തി എന്നത് മാത്രമല്ല ഇദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്. 16 ഏക്കറോളം വരുന്ന ഭൂമിയിൽ ഒരു ഔഷധോദ്യാനവും മുസ്തഫ പരിപാലിക്കുന്നു. നൂറുകണക്കിനാളുകള്ക്കാണ് തോരപ്പ മുസ്തഫ, ആക്സിലേറ്ററും ബ്രേക്കുമെല്ലാം കൈകൾ കൊണ്ട് പ്രവര്ത്തിക്കാവുന്ന തരത്തിലുള്ള കാറുകൾ നിര്മ്മിച്ചു നല്കിയത്. കരുത്തുറ്റ ആത്മവിശ്വാസവും ജീവിതത്തിലുള്ള പ്രതീക്ഷയുമാണ്, മുസ്തഫയുടെ വീൽ ചെയറിന് അതിരുകളില്ലാതെ പറക്കാൻ ചിറകുകൾ നല്കുന്നത്.
<Voice byte – Musthafa>
Scene-2
(കാറിൽ യാത്ര ചെയ്യുന്ന ശബ്ദം)
സഹീർ: എന്ത് പറയ്ന്ന് ചാക്കോച്ചാ
ചാക്കോച്ചൻ: ങാ..... അന്ന് ആ അപകടത്തില് തന്നെ തീരേണ്ടതായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് മുസ്തഫ ഇങ്ങനെയൊക്കെയായത്.
സഹീർ: ചാക്കോച്ചാ, മ്മളെ മുസ്തഫെങ്ങാനും 27-)o വയസ്സിൽ ശരീരം തളര്ന്ന വെഷമത്തില് ആത്മഹത്യ ചെയ്തിന്യെയെങ്കില് ഇക്കണ്ട നേട്ടൊക്കെ അയാക്ക് സ്വന്താക്കാൻ കയ്യീന്യോ? മുസ്തഫാന്റെ ഇക്കണ്ട കഴിവുകള് ലോകര്ക്ക് ഉപയോഗിക്കാൻ പറ്റ്വാന്യോ?
ചാക്കോച്ചൻ: ഉം.....(അമര്ത്തി മൂളുന്നു)
സഹീർ: ഇത്രനുഭവിച്ചിട്ടും ഇപ്പെന്തു സന്തോഷം, എന്തു സന്തോഷത്തോട്യാ ഓരോന്ന് ചെയ്യന്നേ, കണ്ടില്ല്യേ ങ്ങള് ?
ചാക്കോച്ചൻ: ഉം.....ശര്യാണ്
സഹീർ: ആ..ചാക്കോച്ചാ, ഇനീ... ഇനി നമ്മക്ക് നെലമ്പൂര് വയിക്ക് ഒന്ന് പോണം. ചെ ആളെക്കൊന്നവ്ടെ കാണാനുണ്ട്. ഒന്ന് പോയ് വര്വാ ?
ചാക്കോച്ചൻ: ഉം.....
< Transmission Music>
Narration : 2
നിലമ്പൂർ ഗവ മാനവേദൻ ഹയർ സെക്കന്ററി സ്ക്കൂളിലെ രണ്ടാം വര്ഷ ഹ്യുമാനിറ്റീസ് വിദ്യാര്ത്ഥി പി.റംഷീദിനെ കാണാനാണ് അവർ ഇപ്പോൾ പോകുന്നത്. 2016 സെപ്തംബറിൽ ഒരു വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായതാണ്, 23 കാരനായ ഈ നിലമ്പൂർ ചന്തക്കുന്ന് സ്വദേശി. ഇപ്പോൾ ഓരോ മാസവും 10,000 രൂപയിലധികമാണ് മരുന്നുനും തുടർ ചികിത്സക്കുമായി ചെലവ് വരുന്നത്. വളരെ ചെറുപ്പത്തിലേ റംഷീദിന്റെ ഉപ്പ മരണപ്പെട്ടു. വീട്ടുജോലി ചെയ്താണ് റംഷീദിന്റെ ഉമ്മ സുബൈദ കുടുംബം പുലര്ത്തുന്നത്. എന്നാൽ, തന്റെ ചികിത്സക്കാവശ്യമായ തുക റംഷീദ് തന്നെ സ്വയം കണ്ടെത്തുന്നുവെന്നതാണ് ഈ വിദ്യാര്ത്ഥിയെ വ്യത്യസ്തനാക്കുന്നത്. തന്റെ അപൂർവ്വ പുരാവസ്തു ശേഖരവുമായി സ്ക്കൂളുകളിലും, കോളേജുകളിലും, ശാസ്ത്രോത്സവങ്ങളിലുമെല്ലാം പ്രദര്ശനങ്ങളുമായി പടയോട്ടം നടത്തുകയാണ് ഈ മിടുക്കൻ. നൂറ്റിനാല്പതോളം രാജ്യങ്ങളുടെ നാണയങ്ങൾ, കറന്സികൾ, സ്റ്റാമ്പുകൾ തുടങ്ങിയവയും, ഒളിമ്പിക് മെഡലും, മുഗള് ചക്രവര്ത്തിമാരുടെ മെഡലുകളുമടക്കം വൈവിദ്ധ്യങ്ങളാൽ സമ്പന്നമാണ് റംഷീദിന്റെ പുരാവസ്തു ശേഖരം. ജീവിതത്തെ പോരാട്ടവേദിയാക്കി മാറ്റി തന്റെ വിധി തിരുത്തിയെഴുതിയ ഈ ചെറുപ്പക്കാരന്റെ വാക്കുകൾ കേള്ക്കൂ.
Scene-1
സ്ഥലം: കുറ്റിപ്പുറം റെയിൽവേസ്റ്റേഷനടുത്ത ഒറ്റപ്പെട്ട ഒരിടം.
സമയം: പുലര്ച്ചെ 5 മണി.
(ദൂരെ നിന്ന് ട്രെയിനിന്റെ ശബ്ദം കേള്ക്കുന്നു. ചാക്കോച്ചൻ ആത്മഹത്യ ചെയ്യാനായി റെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ട ഒരിടത്ത് തല വച്ച് കിടക്കുന്നു.)
ഇനി ഒരു നിമിഷം കൊണ്ട് തീരുമല്ലോ എന്റെയീ നശിച്ച ജീവിതം.
(ട്രെയിൻ അടുത്തടുത്ത് വരുന്നു. പശ്ചാത്തലത്തിൽ പല വിധ ശബ്ദങ്ങൾ. - ചാക്കോച്ചന്റെ ചിന്തകൾ)
മാറിക്കോളി, മാറിക്കോളി വണ്ടി വരുന്നു. മാറിക്കോളി എന്താങ്ങള് ചെയ്തത് എ. ഒരിത്തിരി വൈകിയിരുന്നെങ്കിൽ തലയരഞ്ഞുപോകില്ലായിരുന്നോ! അല്ലാന്ന് നിങ്ങൾ എന്തിനുള്ള പുറപ്പാടാ?
(വലിയ ശബ്ദത്തിൽ ട്രെയിൻ കടന്നു പോകുന്നു.)
………. : നിങ്ങൾ ആരാ എന്റെ കാര്യം നോക്കാൻ. ഒന്ന് മരിക്കാനും സമ്മതിക്കില്ലാ അല്ലേ...
............: നിങ്ങൾ ഒന്ന് സബൂറാകൂന്നെ. അല്ലാ ചങ്ങായി നിങ്ങൾ എന്റെ മുമ്പിൽ കടന്നു മയ്യത്തായാ, ഞാനും കൂടെ അതിനു സമാധാനം പറയേണ്ടി വരില്ലെ.
...........: അല്ലാ എന്താപ്പാ പ്രശ്നം
...........: എന്റെ പ്രശ്നം അറിഞ്ഞിട്ടു നിനക്കെന്താ... പരിഹരിച്ചു തരാൻ പറ്റുമോ നിനക്ക്.
……….: ആ നമുക്കൊന്നു നോക്കാലോ, അല്ലാ എന്താ ങ്ങളെ പേര്?
……….: ചാക്കോ, ചാക്കോച്ചൻ എന്ന് വിളിക്കും.
……….: ആ, അപ്പോ ചാക്കോച്ചാ.. ങ്ങള് വരി. ങ്ങള് ബരീന്ന്. മ്മക്ക് കുറച്ച് നേരം അവിടെ ഫ്ലാറ്റ്ഫോമിൽ പോയിരിക്കാം. ആ ബരീ ബരീ
(രണ്ട് പേരും പ്ലാറ്റ്ഫോമിലേക്ക് നടക്കുന്നു.)
..........: അല്ലാ ചാക്കോച്ചാ, ഞ് പറയി എന്താപ്പോ മരിക്കാനൊക്കെ തോന്നാൻ മാത്രം ഉണ്ടായത്. ഏ...
……….: അത് പറഞ്ഞിട്ടെന്താ കാര്യം. എങ്ങനെയെങ്കിലും ഒന്ന് മരിച്ചു കിട്ടിയാൽ മതിയായിരുന്നു.
(കരയുന്നു)
(സഹീർ ചാക്കോച്ചന്റെ പുറത്തു തട്ടുന്നു)
……….: അയ്യ അയ്യോ... നിങ്ങള് ഒന്ന് സമാധാനപ്പെടീം
……….: എല്ലാം കൈവിട്ടു പോയി. അന്തസ്സായി കഴിഞ്ഞാ ഇരുന്നത്. എന്തോ കാലക്കേടിനു, അടുത്ത കാലത്ത് കൈവെച്ചതെല്ലാം ഒന്നൊന്നായി പൊളിഞ്ഞു. ഒന്നും പച്ച പിടിക്കുന്ന ലക്ഷണമില്ല. കൂടെ ഉള്ളവരൊക്കെ വെച്ചടി വെച്ചടി കയറിപ്പോക്വാ.
ഈ ഞാൻ അല്പം കൃഷിയുമായി ഒതുങ്ങിക്കൂടാന്നു വെച്ചാൽ ഓരോന്നാലോചിച്ചു ഒരു സുഖവും ഇല്ല. മടുത്തു.
(വാക്കുകൾ മുറിഞ്ഞ് വിതുമ്പുന്നു.)
..........: ഏ.. നിങ്ങൾ കരയല്ലെ ചാക്കോച്ചാ... കരയല്ലെ, നമ്മൾ ഉണ്ട് നിങ്ങളുടെ കൂടെ.. ആ..
……….: എനിക്കെങ്ങനെയെങ്കിലും ഒന്നു മരിച്ചാൽ മതി.
(വിതുമ്പിക്കരയുന്നു.)
……….: ചാക്കോച്ചാ.. നിങ്ങളുടെ വിഷമം എനിക്ക് നന്നായിട്ടു മനസ്സിലാകും. മരിച്ചാൽ പിന്നെ അതൊന്നും അറിയണ്ടല്ലോ.
..........: ഉം.. നിങ്ങളൊരു കാര്യം ചെയ്യ്, മരിക്കുന്നതും ജീവിക്കുന്നതുമൊക്കെ നിങ്ങളുടെ കൈയിന്മേൽ തന്നെ. എന്നാലും, ഒരു കാര്യം ഞാൻ പറയട്ടെ
……….: എന്താ !
...........: ഇന്നൊരു ഒറ്റ ദിവസം നിങ്ങൾ എന്റെ കൂടെ ഒന്ന് വരണം. എന്റേൽ കാറുണ്ട്. ഞമ്മക്കൊന്നു കറങ്ങി വരണം. എന്തേയ്
………..: (പുച്ഛത്തോടെ) മരിക്കാൻ പോകുന്നതിനെന്തിനാ നിങ്ങളുടെ കൂടെ വരുന്നേ !
...........: എന്റെ ചാക്കോച്ചാ... ഇപ്പൊ സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളൂ. രാത്രി 10 മണിയാമ്പോഴത്തേക്കും ഞാൻ നിങ്ങളെ ഇവിടെത്തന്നെ കൊണ്ടാക്കാം. ഇങ്ങളൊന്ന് ബരീന്ന്.
..........:ശരി വരാം. ഇങ്ങടെ ഒരു ആഗ്രഹമല്ലേ
..........ഹാ എന്നാ ഇങ്ങള് ബരി ബരീം... ഇങ്ങള് കാറിലേക്ക് കേറിക്കോളീൻ കേറി ചാക്കോച്ചാ..
(രണ്ട് പേരും കാറിൽ കയറുന്നു. കാർ സ്റ്റാര്ട്ട് ചെയ്യുന്നു.)
(കാർ റോഡിലൂടെ പോകുന്ന ശബ്ദം), അമ്മയും നന്മയും ഒന്നാണ്.........റേഡിയോയിൽ ഗാനശകലം
……….നോക്ക് ആ മരങ്ങള് കണ്ടോ, എന്റെ ജീവിതത്തിലേ പോലെ തന്നെ ഇലകളൊക്കെ കൊഴിഞ്ഞ് എല്ലാം നഷ്ടപ്പെട്ട്, എല്ലാം നഷ്ടപ്പെട്ട് ഒറ്റയാനായ ഒരു മരം.
.......... ഇന്റെ ചാക്കോച്ചാ ഇങ്ങളെന്താ ചിന്തിക്കുന്നേ ഒരു രണ്ട് മൂന്ന് മാസം കഴിഞ്ഞിക്ക്ണ് ന്ന് വച്ചാൽ ആ മരം നിറയെ പൂക്കൂലേ
ചാക്കോച്ചൻ: നഷ്ടപ്പെട്ടതെല്ലാം പൂർവ്വാധികം ഭംഗിയോടെ തിരിച്ചു വരുന്നോ
..........ഇങ്ങടെ മുഖമൊന്നു തെളിയിണില്ലല്ലോ. എത്രയായിട്ടെന്താ ഇങ്ങടെ മുഖം തെളിയാത്തേ
ചാക്കോച്ചൻ: ഷഹീറേ, എവിടെ, എവിടേക്കാ ഇനി യാത്ര
സഹീർ: മ്മടെ മലപ്പുറത്തുള്ള കോഡൂരിലേക്ക്
< Transmission Music>
Narration : 1
മലപ്പുറം കോഡൂർ സ്വദേശി മുസ്തഫയെക്കാണാനാണ് അവരുടെ ഈ യാത്ര.
ഇരുപത്തിയേഴാം വയസ്സിൽ ഒരു വാഹനാപകടത്തിൽ ശരീരത്തിന്റെ 95% ചലനശേഷിയും നഷ്ടപ്പെട്ടിട്ടും, ആത്മവിശ്വാസത്തിന്റെ കരുത്തിൽ മുസ്തഫ നടന്നു കയറിയ വഴികൾ ഏവരെയും വിസ്മയിപ്പിക്കും. ഭിന്നശേഷിയുള്ളവര്ക്കായി കൈകൾ മാത്രം ഉപയോഗിച്ച് പ്രവര്ത്തിക്കാവുന്ന, ഓടിക്കാവുന്ന കാറുകൾ നിര്മ്മിച്ച വ്യക്തി എന്നത് മാത്രമല്ല ഇദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്. 16 ഏക്കറോളം വരുന്ന ഭൂമിയിൽ ഒരു ഔഷധോദ്യാനവും മുസ്തഫ പരിപാലിക്കുന്നു. നൂറുകണക്കിനാളുകള്ക്കാണ് തോരപ്പ മുസ്തഫ, ആക്സിലേറ്ററും ബ്രേക്കുമെല്ലാം കൈകൾ കൊണ്ട് പ്രവര്ത്തിക്കാവുന്ന തരത്തിലുള്ള കാറുകൾ നിര്മ്മിച്ചു നല്കിയത്. കരുത്തുറ്റ ആത്മവിശ്വാസവും ജീവിതത്തിലുള്ള പ്രതീക്ഷയുമാണ്, മുസ്തഫയുടെ വീൽ ചെയറിന് അതിരുകളില്ലാതെ പറക്കാൻ ചിറകുകൾ നല്കുന്നത്.
<Voice byte – Musthafa>
Scene-2
(കാറിൽ യാത്ര ചെയ്യുന്ന ശബ്ദം)
സഹീർ: എന്ത് പറയ്ന്ന് ചാക്കോച്ചാ
ചാക്കോച്ചൻ: ങാ..... അന്ന് ആ അപകടത്തില് തന്നെ തീരേണ്ടതായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് മുസ്തഫ ഇങ്ങനെയൊക്കെയായത്.
സഹീർ: ചാക്കോച്ചാ, മ്മളെ മുസ്തഫെങ്ങാനും 27-)o വയസ്സിൽ ശരീരം തളര്ന്ന വെഷമത്തില് ആത്മഹത്യ ചെയ്തിന്യെയെങ്കില് ഇക്കണ്ട നേട്ടൊക്കെ അയാക്ക് സ്വന്താക്കാൻ കയ്യീന്യോ? മുസ്തഫാന്റെ ഇക്കണ്ട കഴിവുകള് ലോകര്ക്ക് ഉപയോഗിക്കാൻ പറ്റ്വാന്യോ?
ചാക്കോച്ചൻ: ഉം.....(അമര്ത്തി മൂളുന്നു)
സഹീർ: ഇത്രനുഭവിച്ചിട്ടും ഇപ്പെന്തു സന്തോഷം, എന്തു സന്തോഷത്തോട്യാ ഓരോന്ന് ചെയ്യന്നേ, കണ്ടില്ല്യേ ങ്ങള് ?
ചാക്കോച്ചൻ: ഉം.....ശര്യാണ്
സഹീർ: ആ..ചാക്കോച്ചാ, ഇനീ... ഇനി നമ്മക്ക് നെലമ്പൂര് വയിക്ക് ഒന്ന് പോണം. ചെ ആളെക്കൊന്നവ്ടെ കാണാനുണ്ട്. ഒന്ന് പോയ് വര്വാ ?
ചാക്കോച്ചൻ: ഉം.....
< Transmission Music>
Narration : 2
നിലമ്പൂർ ഗവ മാനവേദൻ ഹയർ സെക്കന്ററി സ്ക്കൂളിലെ രണ്ടാം വര്ഷ ഹ്യുമാനിറ്റീസ് വിദ്യാര്ത്ഥി പി.റംഷീദിനെ കാണാനാണ് അവർ ഇപ്പോൾ പോകുന്നത്. 2016 സെപ്തംബറിൽ ഒരു വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായതാണ്, 23 കാരനായ ഈ നിലമ്പൂർ ചന്തക്കുന്ന് സ്വദേശി. ഇപ്പോൾ ഓരോ മാസവും 10,000 രൂപയിലധികമാണ് മരുന്നുനും തുടർ ചികിത്സക്കുമായി ചെലവ് വരുന്നത്. വളരെ ചെറുപ്പത്തിലേ റംഷീദിന്റെ ഉപ്പ മരണപ്പെട്ടു. വീട്ടുജോലി ചെയ്താണ് റംഷീദിന്റെ ഉമ്മ സുബൈദ കുടുംബം പുലര്ത്തുന്നത്. എന്നാൽ, തന്റെ ചികിത്സക്കാവശ്യമായ തുക റംഷീദ് തന്നെ സ്വയം കണ്ടെത്തുന്നുവെന്നതാണ് ഈ വിദ്യാര്ത്ഥിയെ വ്യത്യസ്തനാക്കുന്നത്. തന്റെ അപൂർവ്വ പുരാവസ്തു ശേഖരവുമായി സ്ക്കൂളുകളിലും, കോളേജുകളിലും, ശാസ്ത്രോത്സവങ്ങളിലുമെല്ലാം പ്രദര്ശനങ്ങളുമായി പടയോട്ടം നടത്തുകയാണ് ഈ മിടുക്കൻ. നൂറ്റിനാല്പതോളം രാജ്യങ്ങളുടെ നാണയങ്ങൾ, കറന്സികൾ, സ്റ്റാമ്പുകൾ തുടങ്ങിയവയും, ഒളിമ്പിക് മെഡലും, മുഗള് ചക്രവര്ത്തിമാരുടെ മെഡലുകളുമടക്കം വൈവിദ്ധ്യങ്ങളാൽ സമ്പന്നമാണ് റംഷീദിന്റെ പുരാവസ്തു ശേഖരം. ജീവിതത്തെ പോരാട്ടവേദിയാക്കി മാറ്റി തന്റെ വിധി തിരുത്തിയെഴുതിയ ഈ ചെറുപ്പക്കാരന്റെ വാക്കുകൾ കേള്ക്കൂ.
<Voice byte>
<Song>
< Transmission Music>
Scene-3
(കാറിന്റെ ശബ്ദം)
സഹീർ: ഇപ്പങ്ങളെന്ത് പറയ്ണ് ചാക്കോച്ചാ, ങും ?
ചാക്കോച്ചൻ: ഗുരുതരമായ അസുഖം വന്നിട്ടും റംഷീദ് ഒട്ടും തളര്ന്നില്ലല്ലോ. മിടുക്കൻ. എനിക്കതിന് കഴിയുന്നില്ലല്ലോ..
സഹീർ: ന്റെ ചാക്കോച്ചാ... മ്മളൊക്കെ ജീവിതത്തില്, ദൈവം തമ്പുരാൻ മ്മളെ പലേവിധം പരീക്ഷിക്കും. ഈ കഷ്ടപ്പാടൊക്കെ അയിന്റെരു ഭാഗാണെന്നറിയാലോ. അല്ല, ങ്ങളൊന്നാലോയ്ച്ചോക്കീ... കടുത്ത ചൂടിൽ ഉരുക്കീട്ടല്ലേ സ്വര്ണ്ണം ശുദ്ധ്യാകുന്നത്. അതുപോലെത്തന്നെ. ചാക്കോച്ചാ.... ഗീതേം, ബൈബിളും ഖുറാനുമെക്കെ പറേന്നത് തന്ന്യാ, പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളൊക്കെ മ്മളെ കൂടുതൽ കരുത്തരാക്കാനാണ് എന്ന് . മ്മക്ക് തന്നെ മ്മള്ല് വിശ്വാസംല്ലെങ്കില് ഈ ലോകോം പരലോകോം സന്തോഷം നഷ്ടാവുംന്നാ ഭഗവത്ഗീത പറയുന്നത്. ല്ലേ?
ചാക്കോച്ചൻ: അല്ല സഹീറേ, ഇന്യെങ്ങോട്ടാ ?
സഹീർ: ങാ.....മ്മള്......മ്മള് പ്പോ ചുങ്കത്തറെത്താനായി. ആ....നമ്മക്കിവിടെ രണ്ടാളെ കാണാനുണ്ട്.
ചാക്കോച്ചൻ: ഓഹോ......
(കാറിന്റെ ശബ്ദം)
< Transmission Music>
Narration : 3
ചുങ്കത്തറയിലെ തലഞ്ഞിയിൽ ജോമി ജോൺ ജോസഫ് എന്ന ചെറുപ്പക്കാരന്റെ വീട്ടുമുറ്റത്താണ് പിന്നെ കാർ നിര്ത്തിയത്.
ജോമി ജോൺ ജോസഫ്, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്പൈനൽ കർവ് പരിഹരിക്കാനായി ഒരു സര്ജറിക്ക് വിധേയനായതാണ് ഈ മുപ്പത്തിരണ്ടുകാരൻ. സര്ജറി പരാജയപ്പെട്ട് ജീവിതം വീൽചെയറിലായിപ്പോയെങ്കിലും, തോറ്റു കൊടുക്കാതെ ജോമി മുന്നേറി. പ്രൈവറ്റ് ആയി പഠിച്ച്, ചാര്ട്ടേഡ് അക്കൌണ്ടന്റ് പരീക്ഷയും കമ്പനി സെക്രട്ടറിഷിപ്പ് പരീക്ഷയുമെല്ലാം ജോമി പാസ്സായി. ‘വീല് ചെയർ സ്പോര്ട്സ്’ഏറെ ഇഷ്ടപ്പെടുന്ന ഈ ചെറുപ്പക്കാരൻ ഒരു Disability Rights Activist കൂടിയാണ്. അംഗപരിമിതരുടെ അവകാശങ്ങള്ക്കായി പ്രവര്ത്തിക്കുന്ന All Kerala Wheelchair Rights Federation ന്റെ സംസാഥാന സെക്രട്ടറിയും, നട്ടെല്ലിന് പരിക്കേറ്റ് കിടപ്പായവരുടെ പുനരധിവാസത്തിനും പരിശീലനത്തിനുമായി പ്രവര്ത്തിക്കുന്ന The Spinal Foundation ന്റെ കേരള ചാപ്റ്റർ കോര്ഡിനേറ്ററുമാണ് ജോമി ജോൺ ജോസഫ്.
<Voice byte>
< Transmission Music>
Narration : 4
ചുങ്കത്തറയിൽ തന്നെയുള്ള സി.എച്ച്.മാരിയത്തിനെ കാണാനാണ് ഇപ്പോൾ ചാക്കോച്ചന്റെയും, സഹീറിന്റെയും യാത്ര.
‘നിറമറ്റ സ്വപ്നങ്ങളിൽ
വര്ണ്ണ നൂലിഴകൾ തീര്ക്കാനാവാതെ,
മോഹങ്ങളുടെയും
മോഹഭംഗങ്ങളുടെയും
നിഴൽപ്പാടുകളിൽ
കാരണങ്ങളറിയാതെ
നിരാശയുടെ
നിശബ്ദ നിലവിളികൾ,
ഒന്നിനുമാവാതെ
അമര്ത്തിപ്പിടിച്ച തേങ്ങലുകളായി
എന്റെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു.
നാളെയും നാളെകളുടെ നാളെയും
കാണാക്കാഴ്ചകളാൽ മറഞ്ഞിരിക്കുന്നു.
വീട്ടിത്തീര്ക്കാനാവാത്ത
തീരാക്കടമായി – ഞാൻ
അവശേഷിച്ചിരിക്കെ
ജീവിതം ഇനിയും
ഒരുപാട് ബാക്കിയാണ്.
ചുങ്കത്തറ സ്വദേശി സി.എച്ച്.മാരിയത്ത് ഒരിക്കൽ കുറിച്ചിട്ട വരികളാണിത്.
ആറാം വയസ്സിൽപെട്ടെന്ന് ഒരു പനി ബാധിച്ച് നെഞ്ചിന് താഴേക്ക് തളര്ന്നു പോയതാണ് മാരിയത്തിന്. രാവും പകലും മാറുന്നതറിയാതെ, മനം മടുപ്പിക്കുന്ന മരുസുഗന്ധവും ആശുപത്രി വാസവുമായി കാലം കഴിച്ച നാളുകളിലൊന്നിൽ, മനസ്സിൽരൂപമെടുത്ത കരിമേഘങ്ങൾ അക്ഷരങ്ങളായി പെയ്തിറങ്ങിയതാണ് ഈ വരികളിൽ.
എന്നാൽ, ഇന്ന് മാരിയത്ത് ഒരുപാട് മാറിയിരിക്കുന്നു. ജീവിതം ഉയര്ത്തിയ വെല്ലുവിളികളെ നേരിട്ട് പോരാടി വിജയിച്ച ഒരു ജേതാവിന്റെ പുഞ്ചിരിയാണ് ഇന്നവരുടെ മുഖത്തുള്ളത്. മോട്ടിവേഷണൽ ട്രെയിനർ ശിവ് ഖേര പറഞ്ഞതുപോലെ, വ്യത്യസ്ത കാര്യങ്ങൾ ചെയ്തല്ല, കാര്യങ്ങളെ വ്യത്യസ്തമായി ചെയ്തതാണ്, മാരിവില്ലഴകുള്ള ഒരു ജീവിതം ഇന്ന് സി.എച്ച്. മാരിയത്ത് കെട്ടിപ്പടുത്തത്. ഇപ്പോൾ Clerical Assistant ആയി സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന മാരിയത്ത്, നല്ലൊരു എഴുത്തുകാരിയും, ചിത്രകാരിയും, അതിലെല്ലാമുപരി ഒരു സാമൂഹികപ്രവര്ത്തകയുമാണ്. കേട്ടോളൂ മാരിവില്ലഴകുള്ള ഈ വാക്കുകൾ.
<Voice byte>
< Transmission Music>
Scene-4
ചാക്കോച്ചൻ: സമയം 5 മണിയായി. രാത്രി 10 ന് എന്നെ തിരിച്ച് കുറ്റിപ്പുറത്തെത്തിക്കാന്ന് പറഞ്ഞതാ.
സഹീർ: ഇല്ല്യ ചാക്കോച്ചാ..... പത്ത്മണിക്ക് മുമ്പായിട്ടെന്നെ മ്മളാട്യെത്തും. മ്മള് താ പൊറപ്പെട്ട് കഴിഞ്ഞ്. ങാ..
(കാറിന്റെ ശബ്ദം)
ചാക്കോച്ചൻ: ഇനിയൊരു 3 മണിക്കൂറ് ഡ്രൈവ് ചെയ്യേണ്ടി വര്വല്ലോ..അവിടെ കുറ്റിപ്പുറത്തെത്താൻ
സഹീർ: ഉം...നമ്മക്ക് കാഴ്ചകളെക്കെ കണ്ട്, നാട്ടുവര്ത്താനൊക്കെ പറഞ്ഞ് അങ്ങനങ്ങ പോവാ......ഹ....ഹ...ഹ...
(നിശബ്ദത. കാറിന്റെ ശബ്ദം മാത്രം)
സഹീർ: എന്താ ചാക്കോച്ചാ ഒന്നും മിണ്ടാത്തത്, ങ്ങളെന്ത് ര് ത്താ ത്ര കാര്യായിട്ടാലോചിക്ക്ന്നത് ?
ചാക്കോച്ചൻ: ഒന്നുംല്ല്യാ, ഞാനിതുവരെ നമ്മൾ കണ്ടുമുട്ടിയവരെക്കുറിച്ചെക്കൊന്നാലോചിക്കേരുന്നു. ശരീരം 95% തളര്ന്നിട്ടും തളരാതെ സാമൂഹ്യ സേവനത്തിലേര്പ്പെട്ടിരിക്കുന്ന മുസ്തഫയും, ജോമിയും, വൃക്ക മാറ്റിവെച്ച് ചികിത്സക്കു സ്വന്തമായി പണം കണ്ടെത്തുന്ന റംഷീദ്...ജീവിതത്തിലെ കഷ്ടനഷ്ടങ്ങളെ അവർ അതിജീവിച്ചിരിക്കുന്നു. അതിന്റെ സന്തോഷം അവരുടെ മുഖത്തുണ്ട്.
സഹീർ: ങ്...ഹും.....അതാണ് ചാക്കോച്ചാ കാര്യം. ഇന്നൊരിത്തിരി ബുദ്ധിമുട്ടൊക്കെണ്ടെങ്കിലും നാളെ ഉഷാറാകും. അല്ല, ങ്ങള് ബീര്ബലിന്റെ കഥ കേട്ടില്ല്യേ ?
ചാക്കോച്ചൻ: അതേത് കഥ?
സഹീർ: ഒരിക്കല്.....രാജാവ് ബീര്ബലി തോട് ചോയ്ച്ചത്രേ, സന്തോഷം വര്മ്പോ സങ്കടോം, സങ്കടം വരുമ്പോ സന്തോഷോം തോന്നിക്കുന്ന ഒരു വാചകം കൊട്ടാരത്തിന്റെ ചുമരിലങ്ങെഴ്തി വെക്കാന്. അപ്പോ....ബീര്ബലെന്താ എഴുത്യേന്നറിയോ ?
ചാക്കോച്ചൻ: എന്താ?
സഹീർ: ഇങ്ങളെന്ന്യൊന്ന് പറഞ്ഞ്യോക്കീ....
ചാക്കോച്ചൻ: എല്ലാം വിധിപോലെ വരുംന്നാണോ ?
സഹീർ: ഹ.....ഹ......ഹ....... വിധി പോലെ വരൂംന്ന് പറേന്നത് ശര്യന്ന്യാ. പക്ഷേ, പ്രശ്നങ്ങള്ണ്ടാവുമ്പോ വിധ്യാന്നും പറഞ്ഞ് വെറുതെയിരിക്കാൻ പാടുണ്ടോ? ഇല്ല്യ...മ്മളെക്കൊണ്ടാവ്ന്നത്ര മ്മള് ചെയ്യണം. താൻപാതി ദൈവം പാതീന്ന് കേട്ട്ട്ടില്ല്യേ. പിന്നെ....ബീര്ബല് എഴുത്യേത് ന്താന്നറിയ്വോ? ‘ഈ സമയവും കടന്നു പോകും’ന്ന്
ചാക്കോച്ചൻ: ഈ സമയവും കടന്നു പോകും.....
സഹീർ: ഉം...അ...ചാക്കോച്ചാ, കുറ്റിപ്പുറത്തിനടുത്ത് തവനൂരില്....ഒര്...ഗവണ്മെന്റിന്റെ ചില്ഡ്രന്സ് ഹോമുണ്ട്. കുട്ട്യേളെ പാര്പ്പിക്കണത്. ങ്ങള് അവ്ടെന്നെങ്കിലും പോയിട്ട്ണ്ടോ ?
ചാക്കോച്ചൻ: ഇല്ല. ഞാനാ ബോര്ഡ് കണ്ടിട്ടുണ്ട്. പക്ഷേ ഇതേവരെ പോയ്ട്ടില്ല്യ
സഹീർ: ന്നാല് ഇന്ന് നമ്മക്കാട്യൊന്ന് പോണം. ന്തേ..... 10 മണ്യാവാൻ ഇനീഷ്ടം പോലെ സമയം ബാക്കില്ല്യേ....
ചാക്കോച്ചൻ: ഉം...
< Transmission Music>
Narration : 5
അമ്മയും നന്മയും പാട്ട് പാശ്ചാത്തലത്തിൽ.
ലോകത്തിലെ ഏറ്റവും മനോഹരമായ പദം ഏതായിരിക്കുമെന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ഇതേ ചോദ്യവുമായി, ഒരിക്കൽ അന്താരാഷ്ട്ര ഏജന്സിയായ “British Council” നടത്തിയ അഭിപ്രായ സർവ്വേയിൽ “Love” അഥവാ സ്നേഹം എന്ന വാക്കാണ് നാലാമതെത്തിയത്. ‘Smile’ അഥവാ പുഞ്ചിരി എന്നവാക്ക് മൂന്നാമതും, “Passion” അഥവാ അഭിനിവേശം എന്ന വാക്ക് രണ്ടാമതുമെത്തി. എന്നാൽ ഒന്നാമതെത്തിയ വാക്ക് “Mother” അഥവാ അമ്മ എന്നായിരുന്നു.
എന്നാൽ, ബാലമന്ദിരങ്ങളിൽ താമസിക്കുന്ന കുട്ടികളിൽ പലര്ക്കും ഒരു സ്വപ്നം മാത്രമാണ് ഈ വാക്ക്. തവനൂർ ചില്ഡ്രന്സ് ഹോമിൽ കഴിയുന്ന ഫവാസിനെയും കൂട്ടുകാരെയും കാണാനാണ് ചാക്കോച്ചനെയും കൂട്ടി സഹീർ അവിടെ എത്തിയത്. ഫവാസിന്റെ വാക്കുകൾ കേള്ക്കൂ...
<Voice byte>
< Transmission Music>
Scene-5
(ട്രെയിനിന്റെ ശബ്ദം ദൂരെനിന്ന് കേള്ക്കുന്നു)
സഹീർ: ചാക്കോച്ചാ....സമയം ദാ 9 മണിയായ്ട്ടേ ള്ളൂ. പറഞ്ഞേലും ഒര് മണിക്കൂറ് മുമ്പെന്നെ ങ്ങളെ ഞാ ബ്ടെത്തിച്ചിക്ക്ന്ന്. എനി പറയ് ങ്ങക്ക്പ്പൊ ന്താ തോന്ന്ന്നേ, മരിക്കണോ അതോ ജീവിക്കണോ ?
ചാക്കോച്ചൻ: ജീവിക്കണം......എനിയ്ക്ക് ജീവിക്കണം.
സഹീർ: ങാ....
ചാക്കോച്ചൻ: ഞാൻ നിങ്ങളെ കണ്ടില്ലായിരുന്നെങ്കിൽ........ഇന്ന് പുലര്ച്ചെ തീവണ്ടിയുടെ ഇരുമ്പു ചക്രങ്ങൾ എന്റെ തല തകര്ത്തേനെ. മറ്റുള്ളവരുടെ പ്രശ്നങ്ങൾ വെച്ചു നോക്കുമ്പോ, എന്റെ പ്രശ്നം എത്രയോ നിസ്സാരം.
സഹീർ: ശര്യാ ചാക്കോച്ചാ, ദുഖങ്ങള് മ്മക്കെല്ലാര്ക്കുംണ്ടാകും. പക്ഷേ, പ്രശ്നങ്ങളെ മുമ്പില് മ്മള് തോറ്റ് കൊടുത്താ പിന്നെന്താണ്ടാവ്വാന്നറിയ്വോ, മ്മക്കൊരിക്കലും വിജയിക്കാൻ കയ്യൂല. ഉള്ള സാഹചര്യത്തില് മ്മളങ്ങനെ സുഖായിട്ടിരിക്കണം.
(ചാക്കോച്ചൻ സഹീറിനെ ആലിംഗനം ചെയ്യുന്നു.)
ചാക്കോച്ചൻ: നിങ്ങളാണെന്നെ രക്ഷിച്ചത്. സഹീറേ ഞാൻ വീട്ടിലേക്കു പോവുന്നു. പറയാതെറങ്ങീതാ..അവരന്വേഷിക്കുന്നുണ്ടാവും. ഹലോ.....ആ....മോളേ...ഞാനിതാ അങ്ങോട്ടു വരുന്നു. ഒരു മണിക്കൂറിനുള്ളിൽ വരും. എന്താ കൊണ്ടുവരേണ്ടേ ? സഹീറേ.., നിങ്ങൾ സമയം കിട്ടുമ്പോ എന്റെ വീട്ടിലേക്കൊക്കെ ഒന്നിറങ്ങണം
സഹീർ: ഉം.....
ചാക്കോച്ചൻ: പത്തമ്പത് സെന്റ് സ്ഥലണ്ട്. എന്റപ്പനേപ്പോലെ കൃഷി ചെയ്യാൻ പോവ്വാ
സഹീർ: ഉം.
ചാക്കോച്ചൻ: ഒന്നാന്തരം മണ്ണാ.. വയലിന്റെ നടുവിലാ വീട്
സഹീർ: ഉം.
ചാക്കോച്ചൻ: തൊട്ടടുത്ത് ചെറിയൊരു പുഴ. നല്ല കാറ്റ്. ശുദ്ധ വായു. തെളിനീര്. അന്തസ്സായി ജീവിക്കാനിത് ധാരാളം മതി.
സഹീർ: ഉം.
ചാക്കോച്ചൻ: രാവിലെണീറ്റ് കെളച്ചാ, ഈ കൊളസ്ട്രോളും, ബി.പീം, പൊണ്ണത്തടീം ഒക്കെ പോവുംന്ന്.
സഹീർ: ഹ.ഹ.ഹ.
ചാക്കോച്ചൻ: ഉഷാറാവുംന്ന്. മനസ്സിനും, ശരീരത്തിനും സന്തോഷംണ്ടെങ്കില് പിന്നെന്താ നേടാൻ കഴിയാത്തത്.
സഹീർ: അതെന്ന്യാ പറേന്നത്.
ചാക്കോച്ചൻ: എന്നാ പിന്നെ കാണാം
സഹീർ: ശരി. അങ്ങനായ്ക്കോട്ടെ.
Conclusion
സന്തോഷത്തിന്റെ അര്ത്ഥ തലങ്ങൾ പലതാണ്. പണവും പ്രശസ്തിയും അധികാരവുമൊന്നും തന്നെ സന്തോഷത്തിന് വഴിയൊരുക്കണമെന്ന് നിര്ബന്ധമില്ല. സംതൃപ്തിയാണ് സന്തോഷത്തിന്റെ രഹസ്യം.
“ഇത്തിരി കണ്ണീരുപ്പു
പുരട്ടാതെന്തിന് ജീവിത പലഹാരം”
എന്ന് ഇടശ്ശേരി പാടിയിട്ടുണ്ട്. സന്തോഷം മാത്രമല്ല, സങ്കടവും പ്രശ്നങ്ങളുമൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. വിധിയൊരുക്കിയ പരീക്ഷണങ്ങളെ മനോധൈര്യം കൊണ്ട് നേരിട്ട് അതിജീവനത്തിന്റെ പുതു ചരിത്രമെഴുതിയ 5 വ്യക്തികളെയാണ് നിങ്ങള്ക്ക് ഇന്നിവിടെ പരിചയപ്പെടുത്തിയത്. തോരപ്പ മുസ്തഫയും, റംഷീദും, ജോമിയും, മാരിയത്തും, ഫവാസുമെക്കെ നിങ്ങളുടെ മനോമുകുരങ്ങളിൽ പരിവര്ത്തനത്തിന്റെ വിത്തു പാകിയിട്ടുണ്ടാകുമെന്ന് തീര്ച്ചയാണ്. ജീവിതത്തിന്റെ ഈണവും താളവും നമുക്കിനി ഒന്നായി ആസ്വദിക്കാം. സന്തോഷവും.
Friday, 6 April 2018
Tuesday, 20 March 2018
ഉമ്മാച്ചു മുതൽ മംഗൾയാൻ വരെ.......
ആകാശവാണി മഞ്ചേരി. എഫ്.എം 102.7 പ്രക്ഷേപണം ചെയ്യുന്ന പ്രതിദിന ചോദ്യോത്തര പരിപാടിയിൽ ഉൾപ്പെടുത്തിയ ചില ഇനങ്ങൾ കൂടി..
1.നോവലിനുള്ള, കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പുരസ്ക്കാരം ലഭിച്ച കൃതിയേത്
?
‘ഉമ്മാച്ചു’ ആണ് നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ ആദ്യ
പുരസ്ക്കാരം ലഭിച്ച കൃതി. പി.സി.കുട്ടികൃഷ്ണൻ ആണ് ആ
നോവലിന്റെ രചയിതാവ്. യൌവനം നശിക്കാത്തവൻ എന്ന
അര്ത്ഥമുള്ള ‘ഉറൂബ്’ എന്ന തൂലികാനാമത്തിലാണ് ആദ്ദേഹം എഴുതിയിരുന്നത്. പൊന്നാനിക്കടുത്തുള്ള പള്ളിഗ്രാമത്തിലായിരുന്നു
ജനനം. അദ്ദേഹത്തിന്റെ മറ്റൊരു കൃതിയായ ‘സുന്ദരികളും
സുന്ദരന്മാരും’ എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം
ലഭിച്ചിട്ടുണ്ട്. 1979 ജൂലൈ 9 ന് അദ്ദേഹം
അന്തരിച്ചു.
2. മലയാളത്തിലെ ഏറ്റവും വലിയ നോവൽ
ഏത് ?
അവകാശികൾ - ‘വിലാസിനി’ എന്ന തൂലികാനാമത്തിൽ
അറിയപ്പെടുന്ന മൂര്ക്കനാട്ട് കൃഷ്ണന്കുട്ടി മേനോൻ എഴുതിയ
നോവലാണ് അവകാശികൾ. 1981 ലെ
കേന്ദ്രസാഹിത്യ അക്കാദമി അവാര്ഡും, 1983 ലെ വയലാർ അവാര്ഡും
അവകാശികള്ക്ക് ലഭിച്ചിട്ടുണ്ട്.
3.‘നന്തനാർ’ എന്ന തൂലികാനാമത്തിൽ
അറിയപ്പെടുന്ന എഴുത്തുകാരൻ ആര്
?
പി.സി.ഗോപാലൻ ആണ്, ‘നന്തനാര്‍’എന്ന
തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ. 1926 ൽ
അങ്ങാടിപ്പുറത്ത് ജനിച്ചു. അനുഭവങ്ങൾ, ഇറ,
തോക്കുകള്ക്കിടയിലെ ജിവിതം, ആത്മാവിന്റെ നോവുകൾ,
അറിയപ്പെടാത്ത മനുഷ്യ ജീവികൾ, എന്നിവ പ്രധാന കൃതികളാണ്.
4.
‘അടുക്കളയിൽ
നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം രചിച്ചത് ആര് ?
വി.ടി.ഭട്ടതിരിപ്പാട്. വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്ന വി.ടി.ഭട്ടതിരിപ്പാട്,
1896 മാര്ച്ച് 26 ന്
എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്തുള്ള കിഴങ്ങൂർ ഗ്രാമത്തിൽ കൈപ്പിള്ളി
മനയിൽ ജനിച്ചു. കേരള നവോത്ഥാന പ്രസ്ഥാനത്തിന് വലിയ സംഭാവനകൾ നല്കിയ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം 1929 ലാണ് അദ്ദേഹം രചിച്ചത്. 1982 ഫെബ്രുവരി 12 ന് വി.ടി.ഭട്ടതിരിപ്പാട് നമ്മോട് വിട പറഞ്ഞു.
5.മലയാളത്തിൽ
ചലച്ചിത്രമാക്കപ്പെട്ട ആദ്യ ചരിത്രകൃതി അല്ലെങ്കിൽ
നോവൽ ഏതാണ് ?
മലയാളത്തിൽ ചലച്ചിത്രമാക്കപ്പെട്ട ആദ്യ ചരിത്രകൃതി
മാര്ത്താണ്ഡവര്മ്മയാണ്. Kerala Scott എന്നറിയപ്പെടുന്ന സി.വി.രാമൻ പിള്ളയാണ്, മാര്ത്താണ്ഡവര്മ്മ
രചിച്ചത്.
മലയാളത്തിലെ
ആദ്യത്തെ ചരിത്രാഖ്യായികയും മാര്ത്താണ്ഡവര്മ്മയാണ്. സുഭദ്ര, ഭ്രാന്തൻ, ചാന്നാർ എന്നിവർ മാര്ത്താണ്ഡവര്മ്മയിലെ പ്രധാന കഥാപാത്രങ്ങളാണ്.
6. ജ്ഞാനപീഠം നേടിയ ആദ്യ വനിത ആര് ?
ബംഗാളി എഴുത്തുകാരിയായ ആശാപൂര്ണ്ണാദേവിയാണ് ആദ്യമായി ദേശീയ പുരസ്കാരം നേടിയ
വനിത. 1909 ജനുവരി 8 ന് ഹരേന്ദ്രനാഥ് ഗുപ്തയുടെയും സരളസുന്ദരിയുടെയും മകളായി
കല്ക്ത്തയിൽ ജനിച്ചു. 1976 ലാണ്
ആശാപൂര്ണ്ണാദേവി ജ്ഞാനപീഠത്തിനര്ഹയായത്. പത്മശ്രീ, സാഹിത്യ അക്കാദമി ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. പ്രഥം പ്രതിശ്രുതി,
സുവര്ണലത,
ദാകുൽ കഥ എന്നിവ
ശ്രദ്ധേയമായ കൃതികളാണ്. 1995 ജൂലൈ 13 ന് 86-)o
വയസ്സിൽ അന്തരിച്ചു.
7. നോബൽ സമ്മാനം നേടിയ
ആദ്യ ഇന്ത്യക്കാരൻ ആരാണ് ?
രവീന്ദ്രനാഥ ടാഗോർ. 1913 ൽ ഗീതാഞ്ജലിക്കാണ് ടാഗോറിന് സാഹിത്യ നോബേൽ ലഭിച്ചത്. ബംഗാളി ഭാഷയിലാണ് ‘ഗീതാഞ്ജലി’
എന്ന കൃതി രചിച്ചത്. ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷക്ക് ആമുഖമെഴുതിയത് ഡബ്ല്യു.ബി.യീറ്റ്സ് ആണ്.
8.“The Ministry of Utmost Happiness”
എന്ന നോവലിന്റെ രചയിതാവാരാണ് ?
അരുന്ധതി റോയ്. മാൻ ബുക്കർ പ്രൈസിന് അര്ഹയായ ആദ്യ ഇന്ത്യൻ വനിതയാണ്
അരുന്ധതി റോയ്. 1997-ൽ “The God of small things”
എന്ന ആദ്യ നോവലിനാണ് ഇവര്ക്ക് ബുക്കർ സമ്മാനം
ലഭിച്ചത്. “The
Ministry of Utmost Happiness”
എന്ന രണ്ടാമത്തെ നോവൽ, മാൻ ബുക്കർ പ്രൈസിനുള്ള ആദ്യ പട്ടികയിൽ ഇടം
നേടിയിരുന്നെങ്കിലും, ചുരുക്കപ്പട്ടികയിൽ ഇടം നേടാൻ ഈ
പുസ്തകത്തിനായില്ല.
9.ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായ രണ്ടാമത്തെ വനിത ആര് ?
നിരുപമ റാവു. ഇന്ത്യൻ വിദേശകാര്യ
സെക്രട്ടറി, ശ്രീലങ്കൻ ഹൈകമ്മീഷണർ, ചൈനയിലെ ഇന്ത്യൻ അംബാസിഡർ, എന്നീ
നിലകളിൽ പ്രവര്ത്തിച്ച നിരുപമ റാവു, 1950 ഡിസംബർ 6 ന്
മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പിൽ മീമ്പാട്ട് തറവാട്ടിലാണ് ജനിച്ചത്. അച്ഛൻ പി.വി.എൻ.മേനോനും,
അമ്മ മീമ്പാട്ട് നാരായണിക്കുട്ടിയും, ഭര്ത്താവ് സുധാകര റാവുവുമാണ്.
10. ബഹിരാകാശ
യാത്ര നടത്തിയ ലോകത്തിലെ ആദ്യത്തെ വനിതയാരാണ് ?
വാലന്റീന തെരഷ്കോവ. റഷ്യക്കാരിയായ വാലന്റീന
തെരഷ്കോവ 1963
ജൂൺ 16 ന്
വോസ്തോക്-6 എന്ന വാഹനത്തിലാണ്
ബഹിരാകാശ യാത്ര നടത്തിയത്. ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ വ്യക്തി യൂറി ഗഗാറിനാണ്.
11. കേരളത്തിലെ ആദ്യത്തെ ജന്റർ
പാര്ക്ക് എവിടെ സ്ഥിതിചെയ്യുന്നു ?
വെള്ളിമാട് കുന്ന്. കോഴിക്കോട് ജില്ലയിലെ വെള്ളിമാട് കുന്നിലാണ് കേരളത്തിലെ ആദ്യത്തെ ജന്റർ പാര്ക്ക്
സ്ഥിതിചെയ്യുന്നത്. ലിംഗ സമത്വം ഉറപ്പാക്കുക .ലക്ഷ്യത്തോടെ കേരള സംസ്ഥാന സര്‍ക്കാർ 2013 മാര്ച്ച്
8 ന് ആരംഭിച്ചതാണ് ഈ ജന്‍ഡർ പാര്ക്ക്. സ്ത്രീ ശാസ്തീകരണം,
വികസനം എന്നീ
ലക്ഷ്യത്തിന് കൂടി ഊന്നൽ നല്കുന്നുണ്ട് വെള്ളിമാട്കുന്നിലെ ഈ ജന്‍ഡർ പാര്ക്ക്.
12. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിത ആര് ?
ജുങ്കോ താബെ. ജാപ്പനീസ് പർവ്വതാരോഹകയായ ‘താബെ’,
1975-ൽ, 35-ആം വയസ്സിലാണ്
ലോകത്തിന്റെ നെറുകയിലെത്തിയത്. 1969-ൽ ഇവർ രൂപം നല്കിയ ‘ലേഡീസ് ക്ലൈബിംങ്’ ക്ലബ്ബിലെ 15 അംഗങ്ങളും
ഒപ്പമുണ്ടായിരുന്നു. ഏഴ് വന്കരകളിലേയും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ
ആദ്യ വനിതയും ‘ജുങ്കോ താബെ’യാണ്. സുനാമി ബാധിതരായ വിദ്യാര്ത്ഥികള്ക്കൊപ്പം 2011-ൽ ജപ്പാനിലെ, ‘മൌണ്ട് ഫുജി’ കീഴടക്കിയതാണ് ആവസാനത്തെ ദൌത്യം. 2016 ഒക്ടോബർ-20
ന് അന്തരിച്ചു.
13. ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ?
ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബർ 20 നാണ്
ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ ‘ഉരുക്കുവനിത’ എന്നറിയപ്പെടുന്ന ഇവർ
പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ രാജ്യസഭാംഗം കൂടിയാണ്. ‘ഭാരതരത്ന’ നേടിയ ആദ്യ വനിതയും ഇന്ദിരാഗാന്ധിയാണ്.
14.മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രം ഏത് ?
വിഗതകുമാരൻ. 1928 ൽ ചിത്രീകരണം തുടങ്ങി 1930 നവംബർ 7 നാണ്
ഈ ചിത്രം പുറത്തിറങ്ങിയത്. ഇതൊരു നിശബ്ദ ചിത്രമായിരുന്നു. രചന, സംവിധാനം, നിര്മ്മാണം എന്നിവ നിർവ്വഹിച്ചതും, ചിത്രത്തിലെ
നായക വേഷത്തിൽ അഭിനയിച്ചതും ജെ.സി.ഡാനിയേൽ ആണ്.
പി.കെ.റോസി ഇതിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു.
15. അന്യഭാഷാ
ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ഏക മലയാള നടൻ
ആര് ?
മമ്മൂട്ടി. മമ്മൂട്ടിക്ക് ബബാസാഹിബ് അംബേദ്ക്കർ എന്ന
ഇംഗ്ലീഷ് സിനിമക്കാണ് ഈ അംഗീകാരം ലഭിച്ചത്. കൂടാതെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തൻ മാട, വിധേയൻ എന്നീ ചിത്രങ്ങള്ക്കും മമ്മൂട്ടിക്ക് ദേശീയ അവാര്ഡ്
ലഭിച്ചിട്ടുണ്ട്.
16.കേരളത്തിലേക്കുള്ള ആദ്യ വിമാന സർവ്വീസ്
ആരംഭിച്ചതെന്ന് ?
1935 ഒക്ടോബറിൽ – മുംബൈക്കും തിരുവനന്തപുരത്തിനുമിടക്ക് ‘ടാറ്റാ സണ്സ്’ കമ്പനി തുടങ്ങിയ ‘AIR MAIL’സർവ്വീസായിരുന്നു, കേരളത്തിലേക്കുള്ള ആദ്യ വിമാന സർവ്വീസ്. തിരുവനന്തപുരത്തേക്ക് യാത്രാ വിമാന സർവ്വീസ്
ആരംഭിച്ചത് 1946 ലാണ്. ദിവാൻ
സി.പി.രാമസ്വാമി അയ്യരുടെ നിര്ദ്ദേശപ്രകാരം, ‘TATA AIRLINES’ വിമാനം
മദ്രാസിൽ നിന്നും ബാംഗലൂർ, കോയമ്പത്തൂർ, കൊച്ചി
വഴിയാണ് തിരുവനന്തപുരത്തേക്ക് സർവ്വീസ് .
17.കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?
പെരിയാർ – 244 k.m. ആണ് ഇതിന്റെ നീളം. ‘ചൂര്ണ്ണി’ എന്നാണ് പ്രാചീനകാലത്ത് പെരിയാർ
അറിയപ്പെട്ടിരുന്നത്. കേരളത്തിന്റെ ‘ജീവനാഡി’
എന്നറിയപ്പെടുന്ന പെരിയാറിലാണ്, ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ, ഡാമുകൾ, പോഷകനദികൾ എന്നിവ
ഉള്ളത്.
18.കേരളത്തിലെ ആദ്യ കാര്ഷിക എന്ജിനിയറിംഗ്
കോളേജ് എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
മലപ്പുറം ജില്ലയിലെ തവനൂരിൽ – മലപ്പുറം ജില്ലയിലെ തവനൂരിലാണ് ‘കേളപ്പജി
കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറൽ എന്ജിനിയറിംഗ് ആന്റ് ടെക്നോളജി’ സ്ഥിതി
ചെയ്യുന്നത്. 1963 ൽ തവനൂരിൽ റുറൽ ഇന്സ്റ്റിറ്റ്യൂട്ട് ആയി ആരംഭിച്ച ഈ സ്ഥാപനം 1975 ൽ കേരള കാര്ഷിക
സർവ്വകലാശാലയുടെ
ഭാഗമാവുകയും ‘ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറൽ
ടെക്നോളജി’ എന്ന പേരിലറിയപ്പെടുകയും ചെയ്തു. 1985 ലാണ് ഈ സ്ഥാപനം ‘കേളപ്പജി
കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറൽ എന്ജിനിയറിംഗ് ആന്റ് ടെക്നോളജി’ എന്ന പേരിൽ അറിയപ്പെടുന്നത്.
19.തപാൽ സ്റ്റാമ്പിൽ
പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയൻ
ആര് ?
ശ്രീനാരായണഗുരു. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയനായിരുന്നു
ശ്രീനാരായണഗുരു. സിസ്റ്റർ അൽഫോന്‍സയാണ് തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയ വനിത. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും, നാണയത്തിലും
പ്രത്യക്ഷപ്പെട്ട കേരളീയനാണ് ശ്രീനാരായണഗുരു,
സിസ്റ്റർ അൽഫോന്‍സ എന്നിവർ.
20.മലയാള ലിപി അച്ചടിച്ച ആദ്യത്തെ ഗ്രന്ഥമേതാണ് ?
‘ഹോര്ത്തൂസ്
മലബാറിക്കസ്’. ‘കേരളാരാമം’ എന്നും ഈ പുസ്തകം അറിയപ്പെടുന്നു. ഇതിലാ ണ് മലയാളം ലിപി ആദ്യമായി അച്ചടിക്കപ്പെടുന്നത്. ലത്തീൻ ഭാഷയിലാണ് പുസ്തകം. 'മലബാറിന്റെ ഉദ്യാനം ' എന്നാണർത്ഥം. കൊച്ചിയിലെ. ഗവര്ണറായിരുന്ന വാൻ റീഡിന്റെ
മേല്നോട്ടത്തിലാണ് ഈ പുസ്തകം രചിക്കപ്പെട്ടത്. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചാണ് ഈ പുസ്തകത്തിൽ
പ്രതിപാദിക്കുന്നത്.
21.ഏത് വര്ഷമാണ് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്ണ്ണ സാക്ഷരത കൈവരിക്കുന്ന
സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് ?
1991 ഏപ്രിൽ- 18
നാണ് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്ണ്ണ സാക്ഷരത
കൈവരിക്കുന്ന സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. സാക്ഷരതാ സമിതി നേതൃത്വം നല്കിയ അക്ഷര കേരളം
പരിപാടിയിലൂടെയാണ് കേരളത്തിന് ഈ ബഹുമതി കൈവരിക്കാൻ സാധിച്ചത്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്ണ്ണ സാക്ഷരത കൈവരിക്കുന്ന ജില്ല എറണാകുളമാണ്.
22.കൊച്ചി തുറമുഖത്തിന്റെ സ്ഥാപകൻ
ആര് ?
റോബര്ട്ട് ബ്രിസ്റ്റോ, ആണ്
കൊച്ചി തുറമുഖം സ്ഥാപിച്ചത്. 1928 മെയ് 26 നാണ് കൊച്ചി തുറമുഖം സ്ഥാപിക്കപ്പെട്ടത്. ബ്രിട്ടീഷ് ഹാര്‍ബർ എഞ്ചിനീയർ ആയിരുന്ന
റോബര്ട്ട് ബ്രിസ്റ്റോ, ലോര്ഡ്
വില്ലിംഗ്ടന്റെ നിര്ദ്ദേശപ്രകാരമായിരുന്നു കൊച്ചി തുറമുഖം .
23.കേരളത്തിലെ ആദ്യത്തെ വന്യജീവി സംരക്ഷണ കേന്ദ്രം ഏത് ?
തേക്കടി. ഇടുക്കി ജില്ലയിലാണ് തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം
സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂർ രാജാവായ ശ്രീ ചിത്തിര തിരുനാളാണ്, തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥാപിച്ചത്. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം എന്ന
സവിശേഷത കൂടി തേക്കടിക്കുണ്ട്.
24.ഇടുക്കി ജില്ലയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദിയേത് ?
പാമ്പാർ. ഇടുക്കി ജില്ലയിലെ ആനമുടിയിൽ നിന്നാണ്, പാമ്പാർ ഉത്ഭവിക്കുന്നത്. ഭവാനി, കബനി എന്നിവയാണ് കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ. മറയൂർ ചന്ദനക്കാട്ടിലൂടെ ഒഴുകുന്ന നദിയാണ് പാമ്പാർ. പാമ്പാറിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടമാണ് ‘തൂവാനം’. ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദിയാണ് പാമ്പാർ.
25.ഏത് മത്സ്യത്തെയാണ് കേരളം, സംസ്ഥാന
മത്സ്യമായി പ്രഖ്യാപിച്ചിട്ടുള്ളത് ?
കരിമീനിനെയാണ് കേരളം സംസ്ഥാന മത്സ്യമായി 2010-11 കാലയളവിൽ പ്രഖ്യാപിച്ചത്. മാത്രമല്ല 2011
നെ കരിമീൻ വര്ഷമായി
ആചരിക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷിൽ ‘ഗ്രീൻ ക്രോമൈഡ്’ എന്നറിയപ്പെടുന്ന കരിമീനിന്റെ ശാസ്ത്രീയ നാമം ‘എട്രോപ്ലസ് സുറാട്ടെന്സിസ്’ എന്നാണ്. മുൻ ചിറകിനടുത്തായി കറുത്ത കുത്ത് കാണപ്പെടുന്നതിനാൽ ഈ കായൽ മത്സ്യത്തിന്
‘പേൾ സ്പോട്ട്’ എന്നും പേരുണ്ട്. മുട്ട വിരഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെ ഒന്നിലധികം മുതിര്ന്ന
മത്സ്യങ്ങൾ ചേര്ന്ന് സംരക്ഷിച്ചു
വളര്ത്തുകയെന്നത് കരിമീനുകള്ക്കിടയിൽ കാണുന്ന ഒരു
പ്രത്യേകതയാണ്. ഒരു കാലത്ത് ആലപ്പുഴയിലേയും മറ്റും കായലുകളിൽ
സുലഭമായിരുന്ന കരിമീൻ പക്ഷേ, ഇന്ന്
അമിത ചൂഷണത്താൽ
26.ഇന്ത്യൻ
ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?
വര്ഗ്ഗീസ് കുര്യൻ. 1921 നവംബർ 26 നാണ്
കോഴിക്കോട് ജില്ലയിൽ വര്ഗ്ഗീസ് കുര്യന് ജനിച്ചത്. പ്രശസ്തനായ ഒരു സാമൂഹിക സംരഭകൻ കൂടിയാണ്
അദ്ദേഹം. ഇന്ത്യയെ ലോകത്തെ മികച്ച പാലുല്പാദന രാജ്യമാക്കി
മാറ്റുന്നതിൽ ഇദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. ഇന്ത്യൻ ക്ഷീര വികസന ബോര്ഡിന്റെ സ്ഥാപകനും, ആദ്യ
ചെയര്മാനുമായ വര്ഗ്ഗീസ്
കുര്യൻ ഇന്ത്യയുടെ പാല്ക്കാരൻ എന്നും
അറിയപ്പെടുന്നു. 1963 ൽ മാഗ്സസെ, 1965
ൽ പത്മശ്രീ, 1966 ൽ പത്മഭൂഷൺ, 1989
വേള്ഡ് ഫുഡ് ഫെസ്റ്റ്, 1999പത്മവിഭൂഷൺ, എന്നീ പുരസ്കാരങ്ങൾ ലഭിച്ചു. 2012 സെപ്തംബർ 9 ന്
ഗുജറാത്തിൽ അനതരിച്ചു.
27.ഇന്ത്യൻ പാർലമെന്റ് വിവരാവകാശ നിയമം പാസ്സാക്കിയത് എന്ന് ?
2005 ജൂൺ-15
ന്. വിവരാവകാശ നിയമം നിലവിൽ വന്നത്, 2005 ഒക്ടോബർ-12 നാണ്. വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി 10
രൂപ കോര്ട്ട് ഫീ
സ്റ്റാമ്പ് പതിച്ച അപേക്ഷയാണ് സമര്പ്പിക്കേണ്ടത്. ഒരു വ്യക്തിയുടെ ജീവനെയോ,
സ്വത്തിനെയോ, സ്വാതന്ത്ര്യത്തെയോ
ബാധിക്കുന്ന വിവരങ്ങളാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ വിവരം നല്കണം.
28.ദേശീയ മനുഷ്യാവകാശ കമ്മീഷൻ
നിലവിൽ വന്നതെന്ന് ?
1993 ഒക്ടോബർ-12
നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്. മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും,
ഉത്തരവാദിത്വങ്ങളും
നിർവ്വഹിക്കുന്നതിനായി കേന്ദ്ര സര്‍ക്കാർ രൂപം കൊടുത്ത
സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
30.ഇന്ത്യയിൽ
ആദ്യമായി സമ്പൂര്ണ്ണ സാക്ഷരത നേടിയ പട്ടണം ഏത് ?
ഇന്ത്യയിൽ ആദ്യമായി സമ്പൂര്ണ്ണ സാക്ഷരത നേടിയ പട്ടണം കോട്ടയമാണ്. 1989 ലാണ് കോട്ടയം
സമ്പൂര്ണ്ണ സാക്ഷരത പട്ടണമായി പ്രഖ്യാപിച്ചത്. സമുദ്രതീരമില്ലാത്തതും,
കേരളത്തിലെ
ജില്ലകളുമായി മാത്രം അതിര്ത്തി പങ്കിടുന്നതുമായ ജില്ലയുമാണ് കോട്ടയം. അക്ഷര നഗരം,
ചുമര്ച്ചിത്ര നഗരം
എന്നും കോട്ടയം ജില്ല അറിയപ്പെടുന്നു.
31.ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏതാണ് ?
ആര്യഭട്ട. ഐ.എസ്.ആർ.ഒ നിര്മ്മിച്ച ആര്യഭട്ട,
1975 ഏപ്രിൽ 19 ന്
സോവിയറ്റ് യൂണിയനാണ് വിക്ഷേപിച്ചത്. ജ്യോതിശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങൾ
നടത്തുന്നതിന് വേണ്ടിയാണ് ആര്യഭട്ട നിര്മ്മിച്ചത്. എ.ഡി.5-)o നൂറ്റാണ്ടിൽ
ജീവിച്ചിരുന്ന ‘ആര്യഭടൻ’ എന്ന ഗണിതശാസ്ത്രജ്ഞന്റെ ബഹുമാനാര്ത്ഥമായാണ്
ഉപഗ്രഹത്തിന് ഈ പേര് നല്കിയത്.
32.രാജ്യത്തെ ആദ്യ സൌരോര്ജ്ജ ബോട്ടിന്റെ പേരെന്താണ് ?
‘ആദിത്യ’. വൈക്കം –
തവണക്കടവ് ജലപാതയിലാണ് ആദിത്യ ആദ്യ സർവ്വീസ് നടത്തിയത്. 20 മീറ്റർ നീളവും 7 മീറ്റര്ര്
വീതിയുമുള്ള ബോട്ടിന്, 24 മണിക്കൂറിൽ 14 കിലോമീറ്റർ സഞ്ചരിക്കാനാവും. ചാര്ജ്ജ് ചെയ്യാനുള്ള സോളാർ പാനലുകൾ ബോട്ടിന്
മുകളിലായാണ് ഘടിപ്പിച്ചിരിക്കുന്നത്.
33.ഒക്ടോബർ 2, ഗാന്ധി ജയന്തി. അന്താരാഷ്ട്ര തലത്തിൽ
ഈ ദിനത്തിന്റെ പ്രത്യേകതയെന്താണ് ?
അന്താരാഷ്ട്ര
അഹിംസാ ദിനം. ജൂൺ-15 നാണ് ഐക്യരാഷ്ട്ര പൊതുസഭ, ഒക്ടോബർ 2 നെ
അന്താരാഷ്ട്ര അഹിംസാ ദിനമായി അംഗീകരിച്ചത്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായിട്ടാണ് അന്താരാഷ്ട്ര സമൂഹം
ഈ ദിവസം അഹിംസാ ദിനമായി ആചരിക്കുന്നത്.
34.ഐക്യരാഷ്ട്രസഭ നിലവിൽ
വന്നതെന്ന് ?
1945 ഒക്ടോബർ 24 നാണ്
ഐക്യരാഷ്ട്രസഭ നിലവിൽ വന്നത്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം രാജ്യാന്തര സഹകരണം
ലക്ഷ്യമാക്കി രൂപീകൃതമായ പ്രസ്ഥാനമാണ് United Nations അഥവാ ഐക്യരാഷ്ട്രസംഘടന. ലോകസമാധാനം,
സാമ്പത്തിക വികസനം,
സാമൂഹിക സമത്വം
എന്നിവയാണ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. 51 അംഗങ്ങളുമായി
തുടക്കം കുറിച്ച U N ൽ ഇപ്പോൾ 193 അംഗങ്ങളുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനം ന്യൂയോര്ക്കിലെ മാന്ഹട്ട് ദ്വീപിലാണ്.
35.ആദ്യമായി പത്മവിഭൂഷൺ
ലഭിച്ച മലയാളി ആരാണ് ?
വി.കെ.കൃഷ്ണമേനോൻ. ഭാരതത്തിലെ ഏറ്റവും ഉയര്ന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയാണ്
പത്മവിഭൂഷൺ.
36.അന്തർ ദേശീയ അഭയാര്ത്ഥി ദിനമായി ആചരിക്കുന്നത് എന്നാണ് ?
ജൂൺ- 20. അഭയാര്‍ത്ഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ലോകജനതയെ
ബോധവാന്മാരാക്കുന്നതിനായാണ് 2001 മുതൽ, ജൂൺ 20 അന്താരാഷ്ട്ര അഭയാര്ത്ഥി ദിനമായി ആചരിക്കാൻ ആരംഭിച്ചത്. അഭയാര്ത്ഥികളുടെ സംരക്ഷണത്തിനും സഹായത്തിനുമായുള്ള
ഐക്യരാഷ്ട്ര സഭാ ഏജന്സിയാണ് ‘United
Nations High Commission for Refugees.’
37.ആരുടെ ജന്മദിനമാണ് ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത് ?
ഫെബ്രുവരി 28 ആണ്
ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്. 1928 ൽ ഇതേ ദിവസമാണ് സി.വി.രാമൻ, ‘രാമൻ ഇഫക്ട്’ കണ്ടെത്തിയത്. ദേശീയ ശാസ്ത്ര സാങ്കേതിക സമിതിയുടെ നിര്ദ്ദേശ പ്രകാരം 1987
മുതലാണ് ഈ ദിവസം
ശാസ്ത്രദിനമായി ആചരിക്കുന്നത്. എന്നാൽ സി.വി.രാമന്റെ ജന്മദിനം ഫെബ്രുവരി 28
അല്ല. നവംബര്ര്-7 ആണ് അദ്ദേഹത്തിന്റെ ജന്മദിനം.
38.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ഗവര്‍ണർ
ആരായിരുന്നു?
സി.ഡി.ദേശ്മുഖ്. 1935 ഏപ്രിൽ-1
നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത്. മുംബൈയിലാണ് റിസർവ് ബാങ്കിന്റെ
ആസ്ഥാനം. ‘സർ.ഓസ്ബോണ് സ്മിത്ത്’
ആയിരുന്നു R.B.I യുടെ
ഇന്ത്യക്കാരനായ ആദ്യ ഗവര്‍ണർ സി.ഡി.ദേശ്മുഖ് ആണ്. കഴിഞ്ഞ വര്ഷം നിയമിതനായ
‘ഊര്ജിത്ത് പട്ടേലാ’ണ് റിസർവ് ബാങ്കിന്റെ
ഇപ്പോഴത്തെ ഗവര്ണ
39.VVPAT’
എന്നതിന്റെ പൂര്ണ്ണരൂപം എന്താണ് ?
‘Voter verified paper audit trail’
എന്നതാണ്, ‘VVPAT’ എന്നതിന്റെ പൂര്ണ്ണരൂപം. തങ്ങളുടെ
വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്ന് സമ്മതിദായകര്ക്ക് ഉറപ്പാക്കാനായി
തെരെഞ്ഞെടുപ്പ് കമ്മീഷന് നടപ്പാക്കിയ പുതിയ രസീത് സംവിധാനമാണ് ‘വി.വി.പാറ്റ്’. വോട്ടിംഗ് യന്ത്രത്തോട് തന്നെ വി.വി.പാറ്റ് മെഷീനും ബന്ധിപ്പിച്ചിട്ടുണ്ടാവും. വോട്ട് ചെയ്ത ഉടൻ തന്നെ ഏത്
സ്ഥാനാര്ത്ഥിക്കാണ് വോട്ട് ചെയ്തതെന്ന് സൂചിപ്പിക്കുന്ന ചിഹ്നവും, പേര് ഉള്പ്പെടുന്ന പ്രിന്റ് ഔട്ട് യന്ത്രത്തിൽ നിന്ന്
പുറത്തു വരും. ഏഴ് സെക്കന്റ് ഈ പ്രിന്റ്,
വോട്ടര്ക്ക്
കാണാനാവും. ശേഷം, ഇത് യന്ത്രത്തിൽ തന്നെ നിക്ഷേപിക്കപ്പെടും.
40.ഇന്ത്യയിൽ തെരെഞ്ഞടുപ്പ് കമ്മീഷൻ
നിലവിൽ വന്നത് ഏത് വര്ഷമാണ് ?
1950 ജനുവരി
-25. ന്യൂഡല്ഹിയിലെ നിർവാചൽ സദനാണ്, ഇന്ത്യൻ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം. ഇന്ത്യൻ ഭരണഘടനയിലെ 324-ആം
അനുഛേദപ്രകാരമാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചത്.
41.അഫ്സ്പ(AFSPA) എന്നതിന്റെ പൂര്ണ്ണരൂപം എന്താണ് ?
ആംഡ് ഫോഴ്സ് സ്പെഷൽ പവേഴ്സ്
ആക്ട് എന്നതാണ്,
അഫ്സ്പ (AFSPA)
എന്നതിന്റെ പൂര്ണ്ണരൂപം. 1958 സെപ്തംബർ-11
നാണ് ഇന്ത്യൻ പാർലമെന്റ് ഈ നിയമം പാസ്സാക്കിയത്. പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട മേഖലകളിൽ വെടിവെപ്പ്
ഉള്പ്പെടെയുള്ള നടപടികള്ക്ക് സൈന്യത്തിന് അധികാരം നല്കുന്നതാണ് ഈ നിയമം. നാഗാവിഘടന വാദികളെ നേരിടാനാണ് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കിയത്. ത്രിപുരയിൽ 2015-ൽ ഈ നിയമം പിൻവലിച്ചു.
50.ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വര്ഷമേതാണ് ?
1919. 1919 മാര്‍ച്ചിൽ ബ്രിട്ടീഷ് ഗവണ്മെന്റ് ‘റൌലറ്റ് ആക്ട്’
എന്ന കരി നിയമം പാസ്സാക്കി. ഇതിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങൾ അരങ്ങേറി. അമൃത്സറിനടുത്തുള്ള ജാലിയൻ വാലാബാഗ്
മൈതാനത്തിൽ പോലീസ് അതിക്രമങ്ങളിൽ
പ്രതിഷേധിക്കാൻ കൂടിയ പൊതുയോഗത്തിൽ പങ്കെടുത്ത
ജനങ്ങള്ക്ക് നേരേ യാതൊരു പ്രകോപനവുമില്ലാതെ ജനറൽ ഡയറിന്റെ
നേതൃത്വത്തിൽ വെടിയുതിര്ക്കുകയായിരുന്നു..
51.ബ്രീട്ടീഷുകാര്ക്കെതിരെ ഇന്ത്യയിൽ
നടന്ന ആദ്യ സംഘടിത കലാപം ഏതാണ് ?
ആറ്റിങ്ങൽ കലാപം. ആറ്റിങ്ങൽ കലാപം നടന്നത് 1721 ഏപ്രിൽ 15 നാണ്. ആറ്റിങ്ങൽ റാണിക്ക് ഉപഹാരവുമായി പോയ ബ്രീട്ടീഷ് സംഘത്തിലെ 140 പേരെ നാട്ടുകാർ കൊലപ്പെടുത്തി. ബ്രിട്ടീഷുകാർ, കലാപത്തെ സേനയെ ഉപയോഗിച്ച് അടിച്ചമര്ത്തി. ഇംഗ്ലീഷ് മേധാവിത്വത്തിനെതിരെയുള്ള ആദ്യ സമരമായിരുന്നു
ഇതെങ്കിലും, കൂടുതൽ അധികാരം ഉറപ്പിക്കാനുള്ള കരാറുകൾ നേടിയെടുക്കാൻ ഈ കലാപം
ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സഹായകമായി.
52.‘ആത്മവിദ്യാസംഘം’ എന്ന സംഘടന ആരംഭിച്ചതാര് ?
വാഗ്ഭടാനന്ദൻ. വാഗ്ഭടാനന്ദൻ എന്ന പേരിൽ പില്കാലത്ത് പ്രസിദ്ധനായ കുഞ്ഞിക്കണ്ണൻ കണ്ണൂരിലെ
പാട്യത്താണ് പിറന്നത്. പി.കെ.ഗുരുക്കൾ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു. ബ്രഹ്മാനന്ദ ശിവയോഗിയുടെ ശിഷ്യനായ അദ്ദേഹത്തിന് വാഗ്ഭടാനന്ദൻ എന്ന പേര്
ലഭിച്ചു. 1917 ലാണ്, ‘ആത്മവിദ്യാസംഘം’ രൂപവൽക്കരിച്ച് സംഘത്തിന്റെ മുഖപത്രമായ ആത്മവിദ്യാ കാഹളം എന്ന
പ്രതിവാര പത്രിക തുടങ്ങിയത്. 1939 ഒക്ടോബർ 29 ന്
അന്തരിച്ചു.
53.കേരള നവേത്ഥാന ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് ‘കല്ലുമാല സമരം’. ഏത് വര്ഷമാണ് ഇത് നടന്നത് ?
1915. അയിത്ത ജാതിയിൽപ്പെട്ട സ്ത്രീകൾ, കല്ല്, കുപ്പിച്ചില്ല്,
തുടങ്ങിയവ
കൊണ്ടുള്ള കല്ലുമാല അണിയണമെന്നായിരുന്നു വ്യവസ്ഥ. സ്വര്ണ്ണം,
വെള്ളി
എന്നിവകൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ അവര്ക്ക്
നിഷേധിച്ചിരുന്നു. ഇതിനെതിരെ അയ്യങ്കാളിയുടെ ആഹ്വാനമനുസരിച്ച് കൊല്ലത്തെ ‘പെരിനാട്’ എന്ന സ്ഥലത്ത് അധ:സ്ഥിത
വിഭാഗക്കാരായ സ്ത്രീകൾ, കല്ലുമാലകൾ പൊട്ടിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ഇതാണ് ചരിത്രത്തിൽ ‘കല്ലുമാല സമരം’ എന്ന പേരിലും, ‘പെരിനാട് ലഹള’ എന്ന പേരിലും അറിയപ്പെടുന്നത്.
54.ഗൂരുവായൂർ
സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ
ആരായിരുന്നു?
എ.കെ.ഗോപാലൻ. ഹിന്ദുമതത്തിൽപ്പെട്ട എല്ലാവര്ക്കും ഗുരുവായൂർ ക്ഷേത്രത്തിൽ
പ്രവേശനത്തിന് വേണ്ടി നടന്ന സത്യാഗ്രഹമാണ് ഗുരുവായൂർ സത്യാഗ്രഹം. 1931 നവംബർ-1
നാണ് ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്.
55.സർവ്വ വിദ്യാധിരാജൻ’ എന്നറിയപ്പെടുന്ന സാമൂഹ്യ
പരിഷ്കര്ത്താവ് ആരാണ് ?
ചട്ടമ്പി സ്വാമികൾ. തിരുവനന്തപുരം ജില്ലയിലെ കണ്ണന്മൂലയിൽ, 1853 ആഗസ്ത് 25 നാണ് അദ്ദേഹം ജനിച്ചത്. ‘കുഞ്ഞന്പിള്ള’ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്ത്ഥ നാമം. ‘അദ്വൈതചിന്താ പദ്ധതി’, ‘അദ്വൈത പഞ്ചരം’ എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികളാണ്.
56.ആത്മോപദേശ ശതകം എന്ന ഗ്രന്ഥത്തിന്റെ രചയിതാവാരാണ് ?
ശ്രീനാരായണ ഗുരു. സാമൂഹിക
പരിഷ്കര്ത്താവും നവോത്ഥാന നായകനുമായ ശ്രീനാരായണ ഗുരുവിന്റെ പ്രധാനപ്പെട്ട
കൃതികളാണ്, ‘ദൈവശതകം’, ‘ദര്ശനമാല’, ‘ജാതിനിര്ണ്ണയം’ മുതലായവ. “ഒരു ജാതി, ഒരു
മതം, ഒരു ദൈവം മനുഷ്യന്”
ഇതായിരുന്നു അദ്ദേഹത്തിന്റെ ആദര്ശവും ജീവിത ലക്ഷ്യവും.
57.കേരളത്തിലെ ആദ്യ ഇക്കോടൂറിസം കേന്ദ്രം ഏത് ?
തെന്മല. തെന്മല ഇക്കോടൂറിസം കേന്ദ്രം സ്ഥിതിചെയ്യുന്നത് കൊല്ലം
ജില്ലയിലെ പുനലൂരിലാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇക്കോടൂറിസം കേന്ദ്രം എന്ന
സവിശേഷത കൂടി തെന്മല ഇക്കോടൂറിസം കേന്ദ്രത്തിനുണ്ട്. 1988 ലാണ് തെന്മല
ഇക്കോടൂറിസം കേന്ദ്രം സ്ഥാപിതമായത്.
58.അവസാനമായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഇന്ത്യൻ
ഭാഷ ഏത് ?
ഒഡിയ. 2014 ലാണ് ഒഡിയ
ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. ഇതുവരെ ആറ് ഭാഷകള്ക്കാണ് ക്ലാസിക്കൽ ഭാഷാ പദവി
ലഭിച്ചിട്ടുള്ളത്. 2004 ൽ തമിഴിനും, 2003
ൽ
സംസ്കൃതത്തിനും, 2008
ൽ കന്നഡക്കും, തെലുങ്കിനും, 2013 ൽ മലയാളത്തിനും
ശ്രേഷ്ഠഭാഷാ പദവി ലഭിച്ചു. ഇന്ത്യയിൽ ഭരണഘടന അംഗീകരിച്ച 22 ഔദ്യോഗിക
ഭാഷകളാണ് ഉള്ളത്. ഭരണഘടനയുടെ 8- ആം ഷെഡ്യൂളിലാണ് ഔദ്യോഗിക ഭാഷകൾ
ഉള്പ്പെടുത്തിയിട്ടുള്ളത്.
59.അന്യഭാഷാ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ
പുരസ്കാരം ലഭിച്ച ഏക മലയാള നടൻ ആര് ?
മമ്മൂട്ടി. മമ്മൂട്ടിക്ക് ബാബാ സാഹിബ് അംബേദ്ക്കർ എന്ന
ഇംഗ്ലീഷ് സിനിമക്കാണ് ഈ അംഗീകാരം ലഭിച്ചത്. കൂടാതെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തൻ മാട, വിധേയൻ എന്നീ ചിത്രങ്ങള്ക്കും മമ്മൂട്ടിക്ക് ദേശീയ അവാര്ഡ്
ലഭിച്ചിട്ടുണ്ട്.
60.ഇന്ത്യയിൽ
ഏറ്റവും ഉയരത്തിലുള്ള ജനവാസ മേഖല ഏതാണ് ?
ലഡാക്ക്. ജമ്മുകാശ്മീരിലാണ് ലഡാക്ക് സ്ഥിതിചെയ്യുന്നത്. ലാമകളുടെ നാട്,
ചുരങ്ങളുടെ നാട്
എന്നീ പേരുകളിൽ അറിയപ്പെടുന്നതും ലഡാക്കാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലവും ലഡാക്കാണ്.
61.ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവര്ണ്ണ പതാകയുടെ ശില്പി ആരാണ്
?
പിങ്കല്ലി വെങ്കയ്യ. 1947 ജൂലൈ 22 നാണ് ഇന്ത്യയുടെ ദേശീയ പതാകയെ ഭരണഘടനാ നിര്മ്മാണ സമിതി
അംഗീകരിച്ചത്.
3:2 ആണ് ദേശീയ പതാകയുടെ
നീളവും വീതിയുമായുള്ള അനുപാതം.
62.ഇന്ത്യയിലെ ആദ്യ ബയോസ്ഫിയര് റിസർവ്
ഏതാണ് ?
നീലഗിരി. 1986 ലാണ് നീലഗിരി
ബയോസ്ഫിയർ റിസർവ്വ് നിലവിൽ വന്നത്. പശ്ചിമഘട്ടവും പൂർവ്വഘട്ടവും
തമ്മിൽ ചേരുന്നത് നീലഗിരിയിലാണ്. നീലഗിരിയിൽ കാണുന്ന ആദിവാസി വിഭാഗമാണ് തോഡർ.
63.ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ, ഭരണഘടനയുടെ “ആമുഖം”
എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ?
അമേരിക്ക. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്, താക്കോൽ എന്നിങ്ങനെ
വിശേഷിപ്പിക്കുന്നത് ആമുഖത്തെയാണ്. ഭരണഘടനയുടെ ആമുഖമനുസരിച്ച് ഇന്ത്യ ഒരു ‘പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്’
ആണ്. 1976-ൽ, 42-ആം
ഭേദഗതിയിലൂടെ ആമുഖത്തിൽ കൂട്ടിച്ചേര്ത്ത പദങ്ങളാണ്, Socialist,
Seculas, Integrity എന്നിവ. നാം ഭാരതത്തിലെ ജനങ്ങൾ എന്നതാണ്
ആമുഖത്തിന്റെ തുടക്കം.
64.ആരെയാണ് ലോകം ബഹുമാനപൂർവ്വം
മാഡിബയെന്നു വിളിക്കുന്നത് ?
നെല്‍സൺമണ്ടേല. ദക്ഷിണാഫ്രിക്കയിലെ ഉംതാട്ടയിൽ 1918 ജൂലൈ
18 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. വര്ണ്ണ വിവേചനത്തിനും,
സാമൂഹിക
അസമത്വങ്ങള്ക്കുമെതിരെ ശബ്ദമുയര്ത്തിയതിന്റെ പേരിൽ ആയുസ്സിന്റെ
പകുതിയോളം ജയിലിലടക്കപ്പെട്ടു. നീണ്ട നാളത്തെ കാരാഗ്രഹ വാസത്തിനു ശേഷം,
1994 മേയ് 10 ന്
ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവര്ഗ്ഗക്കാരനായ
പ്രസിഡന്റായി മണ്ടേല അധികാരമേറ്റു. 1990 ൽ ഭാരതരത്നവും, 1993
ൽ
സമാധാനത്തിനുള്ള നൊബേൽ സമ്മാനവും ലഭിച്ചു. 1995 ൽ ആത്മകഥയായ ‘Long walk to freedom’
പുറത്തിറക്കി. 2013 ഡിസംബർ-5
- നായിരുന്നു അന്ത്യം.
65.ആരുടെ സ്മരണാര്ത്ഥമാണ് ജൂലൈ-1 വൈദ്യശാസ്ത്രദിനമായി
ആചരിക്കുന്നത് ?
ആധുനിക ബംഗാളിന്റെ ശില്പിയായി അറിയപ്പെടുന്ന, ഡോ.ബി.സി.റോയ് എന്ന ബിധാൻചന്ദ്രറോയിയുടെ ജന്മദിനമാണ് ജൂലൈ-1. 1882
ലാണ് അദ്ദേഹം ജനിച്ചത്. ഡോക്ടർ, ഭരണാധികാരി,
സാമൂഹ്യ പ്രവര്ത്തകൻ, തുടങ്ങി
വിവിധ മേഖലകളിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. 1948 ൽ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റു. വിദേശത്ത് മെഡിക്കൽ പഠനം
പൂര്ത്തിയാക്കിയ ഡോ.ബി.സി.റോയ്, അവിടെ മികച്ച തസ്തികകളിൽ ജോലി
ലഭിച്ചിട്ടും അതൊന്നും സ്വീകരിക്കാതെ ഇന്ത്യയിൽ, പ്രത്യേകിച്ചും
ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്ക്ക് വേണ്ടി തന്റെ സേവനം അര്പ്പിച്ചു.
66.ഇന്ത്യയിൽ
ആദ്യമായി A.T.M സ്ഥാപിച്ചത് എന്നാണ് ?
ഇന്ത്യയിൽ ആദ്യമായി A.T.M സ്ഥാപിച്ചത്, 1987
ൽ മുംബൈയിൽ , H.S.B.C ബാങ്കാണ്. ജോൺ ഷെപ്പേഡ് ബാരൻ ആണ് A.T.M ന്റെ പിതാവായി അറിയപ്പെടുന്നത്. A.T.M എന്നതിന്റെ പൂര്ണ്ണരൂപം ‘Automated
Teller Mechine‘
എന്നാണ്. കേരളത്തിലെ ആദ്യത്തെ A.T.M, 1992-ൽ തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിൽ British bank of middle east ആരംഭിച്ചു. 2004 ൽ കൊച്ചിക്കും, വൈപ്പിനുമിടയിൽ ജങ്കാറിൽ ആരംഭിച്ച A.T.M ആണ് ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന A.T.M..
67. 2020-ലെ ഒളിമ്പിക്സ് വേദി എവിടെയാണ് ?
ടോക്കിയോ. ജപ്പാന്റെ തലസ്ഥാനമാണ് ‘ടോക്കിയോ’. രണ്ടാം തവണയാണ് ടോക്കിയോ,
ഒളിമ്പിക്സിന്
വേദിയാകുന്നത്.
1964
ലെ ഒളിമ്പിക്സിന്, ‘ടോക്കിയോ’ വേദി ആയിരുന്നു.
68.ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്ര രേഖ ഏതാണ് ?
ഉത്തരായന രേഖ. ഭൂമദ്ധ്യരേഖയ്ക്ക് സമാന്തരമായി 23
ഡിഗ്രി 26 മിനിട്ട് 22
സെക്കന്റ് ആയി
കടന്നു പോകുന്ന രേഖയാണ് ഉത്തരായന രേഖ. ഗുജറാത്ത്,
രാജസ്ഥാൻ, മദ്ധ്യപ്രദേശ്,
ചത്തീസ്ഗഢ്,
ജാര്ഗണ്ഡ്,
പശ്ചിമബംഗാൾ, മിസോറാം,
ത്രിപുര,
എന്നീ 8
സംസ്ഥാനങ്ങളിലൂടെ
ഉത്തരായന രേഖ കടന്നു പോകുന്നു.
69.ഇന്ത്യയിൽ
ആദ്യമായി പുറത്തിറക്കിയ സ്മാരക നാണയം ആരുടെ സ്മരണാര്ത്ഥമാണ് ?
ജവഹർലാൽ നെഹ്റുവിന്റെ സ്മരണാര്ത്ഥമാണ് 1964-ൽ ഇന്ത്യയിൽ ആദ്യമായി സ്മാരക നാണയം പുറത്തിറക്കിയത്.
70.ഭൂമദ്ധ്യരേഖയ്ക്ക് അടുത്ത് സ്ഥിതിചെയ്യുന്ന, ഇന്ത്യയിലെ മെട്രോപൊളിറ്റൻ
നഗരം ഏതാണ് ?
ചെന്നൈ. ഭൂമിയെ തുല്യമായ രണ്ട് അര്ദ്ധഗോളങ്ങളായി തിരിക്കുന്ന
സാങ്കല്പിക രേഖയാണ് ഭൂമദ്ധ്യരേഖ. ‘0’
ഡിഗ്രി അക്ഷാംശരേഖയായ ഭൂമദ്ധ്യരേഖ ഭൂമിയെ, ഉത്തരാര്ദ്ധ ഗോളമെന്നും, ദക്ഷിണാര്ദ്ധ
ഗോളമെന്നും 2 ആയി വിഭജിക്കുന്നു. ഭൂമദ്ധ്യരേഖ –
തെക്കേ അമേരിക്ക, ആപ്രിക്ക,
ഏഷ്യ എന്നീ 3 ഭൂഖണ്ഡങ്ങളിലായി
10 രാജ്യങ്ങളിലൂടെ കടന്നു പോകുന്നു. തെക്കേ അമേരിക്കയിലെ ഇക്വഡോർ, കൊളംബിയ,
ബ്രസീൽ, ആഫ്രിക്കയിലെ
ഗാബോൺ, ഡമോക്രാറ്റിക്
റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, കൊറിയ, സൊമാലിയ, ഏഷ്യയിലെ ഇന്തോനേഷ്യ,
എന്നിവയാണ്
ഭൂമദ്ധ്യരേഖ കടന്നു പോകുന്ന രാജ്യങ്ങൾ.
71. കേരളത്തിൽ ഇടുക്കി ജില്ലക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഏക
ദേശീയോദ്യാനം ഏതാണ് ?
സൈലന്റ് വാലി. കേരളത്തിൽ ഏറ്റവും കൂടുതൽ ജൈവവൈവിദ്ധ്യമുള്ളതും ഏറ്റവും വലിയ രണ്ടാമത്തെ ദേശീയ
ഉദ്യാനവുമാണ് സൈലന്റ് വാലി. പാലക്കാട് ജില്ലയിലാണ് 1984
ൽ അന്നത്തെ
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, സൈലന്റ്
വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. 1985 സെപ്തംബർ- 7
ന് രാജീവ്ഗാന്ധിയാണ്, ‘സൈലന്റ് വാലി’ ദേശീയോദ്ധ്യാനത്തെ രാഷ്ട്രത്തിന് സമര്പ്പിച്ചത്. ഇവിടെ ചീവീടുകൾ ഇല്ലാത്തതിനാലാണ് ‘സൈലന്റ് വാലി’
എന്ന് പേര് വന്നത്. മനുഷ്യസ്പര്‍ശമേൽക്കാതെ 25 കിലോമീറ്ററോളം
ഒഴുകുന്ന കുന്തിപ്പുഴ സൈലന്റ് വാലിയിലൂടെ ഒഴുകുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സിംഹവാലൻ കുരങ്ങുകളും
ഇവിടെ കാണപ്പെടുന്നു.
72.ഇന്ത്യയുടെ ഏറ്റവും തെക്കെയറ്റം, ഒരു
മുൻ പ്രധാനമന്ത്രിയുടെ പേരിലാണ് അറിയപ്പെടുന്നത്. ഏതാണ് ഈ സ്ഥലം?
ഇന്ദിരാ പോയിന്റ്. ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളിൽ ഏറ്റവും
തെക്കെയറ്റമാണ് ആന്‍ഡമാൻ നിക്കോബാർ സമൂഹത്തിലെ, ഗ്രേറ്റ് നിക്കോബാറിന്റെ ഭാഗമായ ‘ഇന്ദിരാപോയിന്റ്
പാര്‍സൺ’ എന്നറിയപ്പെടുന്ന ഈ സ്ഥലം പിന്നീട് ‘പിഗ്മാലിയന് പോയിന്റ്’ എന്ന് അറിയപ്പെട്ടു. മുൻ പ്രധാനമന്ത്രി, ഇന്ദിരാഗാന്ധി ഇവിടേക്ക് നടത്തിയ
സന്ദര്ശനത്തെത്തുടര്ന്നാണ് ,ഇന്ദിരാഗാന്ധി പോയിന്റ്’എന്ന പേര് കിട്ടിയത്.
73. 2017-ൽ
ലോക പുസ്തക തലസ്ഥാനമായി തെരെഞ്ഞെടുക്കപ്പെട്ട നഗരം ഏതാണ് ?
ഗിനിയ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ‘കൊനാക്രി’യാണ് 2017-ലെ ലോക പുസ്തക
തലസ്ഥാനം. പ്രസാധകർ, പുസ്തക വ്യാപാരികൾ, ഗ്രന്ഥശാലകൾ എന്നിവയാണ്
പുസ്തക വ്യവസായത്തിലെ മൂന്നു മുഖ്യ മേഖലകൾ. ഇവയെ പ്രതിനിധാനം ചെയ്യുന്ന അന്താരാഷ്ട്ര സംഘടനകളും
യുനെസ്കോയും കൂടി ഓരോ വര്ഷത്തെയും ലോക പുസ്തക തലസ്ഥാനം തെരെഞ്ഞെടുക്കുന്നു. 2016-ലെ ലോക പുസ്തക തലസ്ഥാന നഗരമായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നത് ‘റോക്ലോ’
നഗരമാണ്.
74.പശ്ചിമഘട്ട മലനിരകൾ
ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്നു ?
6. പശ്ചിമഘട്ട
മലനിരകൾ ഗുജറാത്ത്, ഗോവ,
മഹാരാഷ്ട്ര,
കര്ണ്ണാടക,
കേരളം,
തമിഴ്നാട് എന്നീ
സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. പശ്ചിമഘട്ടത്തിൽ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിയുടെ നീളം 2695 മീറ്ററാണ്. അപൂർവ്വയിനം സസ്യജന്തു ജാലങ്ങളുടെകേന്ദ്രമായ പശ്ചിമഘട്ട
മലനിരകളെ 2012
ൽ UNESCO ലോക പൈതൃക പട്ടികയിൽ ഉള്പ്പെടുത്തി.
75.ഹരിതവിപ്ലവത്തിന്റെ ജന്മദേശം എന്നറിയപ്പെടുന്ന രാഷ്ട്രം
ഏതാണ് ?
മെക്സിക്കോ. ‘ഹരിതവിപ്ലവത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ‘നോര്‍മൻ ബോർലോഗി’ന്റെ ജന്മദേശമാണ് മെക്സിക്കോ. നെല്ല്, ഗോതമ്പ് എന്നീ ധാന്യങ്ങളുടെ ഉല്പാദനത്തിൽ വൻ വര്ദ്ധനവിന്
വഴിയൊരുക്കിയ ഹരിതവിപ്ലവത്തിന് നേതൃത്വം നല്കിയ ശാസ്ത്രജ്ഞനാണ് നോര്‍മൻ ബോർലോംഗ്.
76.മാഗ്സസെ അവാര്ഡ് നല്കുന്നത് ഏത് രാജ്യമാണ് ?
ഫിലിപ്പൈന്സ്. ഫിലിപ്പൈന്സ് പ്രസിഡണ്ടായിരുന്ന രമണന്മാഗ്സസെയുടെ
സ്മരണക്കായാണ് മാഗ്സസെ അവാര്ഡ് നല്കുന്നത്. ഏഷ്യയുടെ നോബൽ എന്നറിയപ്പെടുന്ന ഈ പുരസ്കാരം ഫിലിപ്പൈന്സിന്റെ തലസ്ഥാനമായ
മനിലയിൽ വെച്ചാണ് നല്കുക. മാഗ്സസെ അവാര്ഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആചാര്യ
വിനോബഭാബയും ആദ്യ ഇന്ത്യൻ വനിത മദർ തെരേസയുമാണ്.
77.ഇന്ത്യയുടെ ആദ്യത്തെ ചൊവ്വാദൌത്യത്തിന്റെ പേരെന്ത് ?
മംഗള്യാൻ. ‘മാര്സ് ഓര്‍ബിറ്റർ മിഷൻ’ എന്നാണ്, മംഗള്യാൻ പദ്ധതിയുടെ ഔദേോഗിക നാമം. 2013 നവംബർ 5 ന്
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്റ
റിൽ നിന്നുമാണ്
മംഗള്യാൻ വിക്ഷേപിച്ചത്. ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ ചൊവ്വ ദൌത്യമാണ് മംഗള്യാൻ.
78.ദേശീയ ചലച്ചിത്ര അവാര്‍ഡുകൾ
നല്കിത്തുടങ്ങിയത് ഏത് വര്ഷം മുതലാണ് ?
1954 മുതലാണ്
ദേശീയ ചലച്ചിത്ര അവാര്‍ഡുകൾ നല്കിത്തുടങ്ങിയത്. 1973 മുതൽ ഭാരത
സര്ക്കാറിന്റെ Directorate of film festival ന്റെ നിയന്ത്രണത്തിലാണ് നല്കുന്നത്. പ്രധാനമായും സ്വര്ണ്ണകമലം,
രജതകമലം,
ഇന്ദിരാഗാന്ധി
പുരസ്കാരം, നര്ഗിസ് ദത്ത് പുരസ്കാരം,
79.പാചകവാതകത്തിന് ഗന്ധം കിട്ടാൻ
ചേര്ക്കുന്ന പദാര്ത്ഥം ഏതാണ് ?
ഈഥൈൽ മെര്‍ക്കാപ്റ്റൺ. പാചകവാതകത്തിന് പ്രത്യേക ഗന്ധം കിട്ടുന്നതിനായി അതിലേക്ക്
ചേര്ക്കുന്ന പദാര്ത്ഥമാണ് ഈഥൈൽ മെര്‍ക്കാപ്റ്റൺ. പാചകവാതകത്തിന്റെ ചോര്ച്ച കണ്ടെത്തുന്നതിന് ഇത്
സഹായിക്കുന്നു.
പുരസ്കാരം എന്നിവ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ
ഉള്പ്പെടുന്നു.
Subscribe to:
Posts (Atom)